തൃശൂര്‍: കടം വാങ്ങിയത പണം തിരികെ കൊടുക്കാത്തതിന് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സിപിഎം നേതാവടക്കം നാലുപേര്‍ക്കെതിരെ മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.എന്‍. ജയന്തന്‍, സഹോദരന്‍ ജിനീഷ്, സുഹൃത്ത് ബിനീഷ്, ഷിബു എന്നിവര്‍ക്കെതിരേയാണ് ശനിയാഴ്ച പോലീസ് കേസെടുത്തത്. 2014 ഏപ്രിലില്‍ തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു വീട്ടിലും 2015ല്‍ മറ്റിടങ്ങളിലുംവച്ച് ബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തിട്ടുള്ളത്. നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് യുവതി പരാതി നല്കാന്‍ വൈകിയതെന്നാണ് മൊഴി.
2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അത്താണി സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ജയന്തന്‍. ഇയാള്‍ ജയന്തനില്‍നിന്ന് മൂന്നരലക്ഷം രൂപ വാങ്ങിയിരുന്നു. അത് തിരിച്ച് ചോദിച്ചതുമായി ബന്ധപ്പെട്ടാണ് പലവട്ടം ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com