HomeAround KeralaAlappuzhaആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന വെള്ള വേഷധാരിയുടെ വിളയാട്ടം അവസാനിപ്പിച്ച ആ ഹീറോയെ എന്തു വിളിക്കണം എന്നറിയാതെ നാട്ടുകാർ കുഴങ്ങുകയാണ്. അത്രയ്ക്ക് സമാധാനമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ യുവാക്കളും പോലീസുമുള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും പിടികൂടാന്‍ കഴിയാതിരുന്ന പ്രേതത്തെ കഴിഞ്ഞദിവസമാണ് പ്രസവിച്ചുകിടന്ന പട്ടി ഓടിച്ചിട്ട് കടിച്ച്‌ കുടഞ്ഞത്. ഏതായാലും പട്ടികടി കിട്ടിയതോടെ പ്രേതം ഒതുങ്ങിയ മാറ്റാന്. കുറച്ചു ദിവസമായി ആളുകൾ മനസമാധാനത്തോടെ ഉറങ്ങുന്നുണ്ട്.

 

 
ആഴ്ചകള്‍ക്കുമുമ്പാണ് കൈതവന പ്രദേശത്തെ വീടുകളില്‍ രാത്രികാലങ്ങളില്‍ വെള്ളയും വെള്ളയും ധരിച്ച് തലയില്‍ കെട്ടുമായെത്തുന്നയാള്‍ കതകില്‍ തട്ടുകയും കോളിംഗ് ബെല്‍ അടിക്കുകയും ചെയ്യുന്ന സംഭവവമുണ്ടായത്. രാത്രികാലങ്ങളില്‍ പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ക്കുമുന്നില്‍ അപ്രതീക്ഷിതമായെത്തുന്ന ഈ രൂപം പലരെയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു.

 

 

 

അര്‍ദ്ധരാത്രിക്ക് ശേഷം പ്രദേശത്തെ റോഡിലൂടെ വെള്ളയും വെള്ളയും ധരിച്ച രൂപം സഞ്ചരിക്കുന്നത് പലതവണ ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും ആളെക്കൂട്ടി പരിശോധന നടത്തുമ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം വാര്‍ഡിലെ ഉള്‍പ്രദേശങ്ങളിലൊരിടത്തുവച്ച് പ്രേതത്തെ പട്ടി കടിച്ചുകുടഞ്ഞത്. അതേസമയം പട്ടി കടിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ ചികിത്സതേടി ജനറല്‍ ആശുപത്രിയില്‍ ആരും കഴിഞ്ഞ ദിവസങ്ങളിലെത്തിയില്ലന്നാണ് അറിയുന്നത്.

 
കുറച്ചു ദിവസം മുൻപ് പുലര്‍ച്ചെ 1.30 ഓടെ നഗരത്തില്‍ നിന്നും പ്രദേശത്തേക്ക് സവാരിക്കെത്തിയ ഓട്ടോഡ്രൈവര്‍ തിരികെ പോകുന്നതിനിടയില്‍ മാത്തൂര്‍ ലൈന്‍ റോഡിലെ നടുപ്പറമ്പ് മൂലയില്‍ വച്ച് ഈ രൂപത്തെ കണ്ടിരുന്നു. ഭയപ്പെട്ട ഇയാള്‍ മറ്റൊരുവഴി ഓട്ടോയുമായി രക്ഷപ്പെടുകയായിരുന്നു. അടുത്തദിവസം നഗരസഭ കൗണ്‍സിലറായ പ്രസന്ന ചിത്രകുമാറിന്റെ വീട്ടിലേക്ക് സവാരിക്കെത്തിയ യുവാവ് തനിക്ക് അനുഭവപ്പെട്ട കാര്യം വെളിപ്പെടുത്തിയതോടെയാണ് പ്രേതബാധ ശല്യം ആദ്യം പുറത്താകുന്നത്.

 
അന്വേഷണത്തിൽ പ്രദേശത്തെ പല വീടുകളിലും രാത്രികാലങ്ങളില്‍ വെള്ളയും വെള്ളയും ധരിച്ചെത്തിയ ആള്‍ കതകില്‍ തട്ടുകയും ബെല്ലടിക്കുകയും ചെയ്തതായി അറിഞ്ഞു. യുവാക്കള്‍ പട്രോളിങ്ങിനിറങ്ങുന്ന ദിവസം പ്രേതം ഒളിവിലായിരിക്കും. എന്നാൽ, പെട്രോളിംഗിന് ഇറങ്ങുന്നതിന്റെ അടുത്തദിവസം വീണ്ടും ഈ  രൂപം നാട്ടിലിറങ്ങുന്നത് ജനങ്ങളെ പരിഭ്രാന്തിയിലുമാഴ്ത്തിയിരുന്നു. സംഭവം സംബന്ധിച്ച് വിവരം കൗണ്‍സില്‍ സൗത്ത് പോലീസിനെയും അറിയിച്ചിരുന്നു.

 
തുടര്‍ന്ന് പ്രദേശവാസികളായ യുവാക്കളുടെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ പെട്രോളിംഗ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പട്ടിയുടെ കുരകേട്ട് പ്രദേശവാസികള്‍ ഉണര്‍ന്നുവെങ്കിലും ഭയംമൂലം പുറത്തിറങ്ങിയിരുന്നില്ല. പട്ടിയെ ഓടിക്കുന്നതിനായുള്ള പുരുഷശബ്ദം കേള്‍ക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ നോക്കിയപ്പോൾ സ്ഥലത്ത് നിറയെ ചോരപ്പാടുകൾ. ഇതിന് ശേഷം പ്രദേശത്ത് വെള്ളവേഷ ധാരിയുടെ ശല്യം ഇല്ലാതായിരിക്കുകയാണ്. നാട്ടുകാർക്ക് ആശ്വാസവും.

ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

ഇവിടെ കുട്ടികളെ പഠിപ്പിക്കുന്ന രീതി കണ്ടാൽ ഞെട്ടും ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments