യേശുക്രിസ്തുവിന്റെ മൃതദേഹം അടക്കം ചെയ്തതെന്ന് വിശ്വസിക്കപ്പെടുന്ന കല്ലറ അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നപ്പോള്‍ കണ്ടത് ഒരു മാര്‍ബിള്‍ ശിലയും അതിന് നടുവില്‍ കൊത്തി വച്ച മനോഹരമായ കുരിശുരൂപവും. നാഷനല്‍ ജിയോഗ്രഫിക് സൊസൈറ്റി പുരാവസ്തു ഗവേഷകന്‍ ഫ്രെഡറിക് ഹൈബെര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ തുടങ്ങിയ പഠനമാണ് ഈ പുതിയ കണ്ടെത്തലിന് സാക്ഷ്യം വഹിച്ചത്.
ആദ്യം കണ്ടത് ഒരു ചുണ്ണാമ്പുകല്ലായിരുന്നു. പൊടിമാറ്റി നോക്കിയപ്പോൾ ചാരനിറമുള്ള മാർബിൾ ശില കണ്ടു. അതിനുമപ്പുറം അതിന്റെ നടുവിൽ മനോഹരമായി കൊത്തിയ കുരിശുരൂപവുമുണ്ടായിരുന്നു. നാലാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തി കോൺസ്റ്റാന്റിൻ കണ്ടെത്തിയതും പിന്നീട് ആരാധിക്കപ്പെട്ടതുമായ ആ കല്ലറ ഇതു തന്നെയാണെന്നതിന്റെ വ്യക്തമായ അടയാളമാണു കുരിശുരൂപമെന്നും ഗവേഷകർ പറയുന്നു. പുറമേ മാത്രമാണ് ഈ മാർബിൾ ഭാഗത്തിനു വെള്ളനിറം. ഉൾഭാഗത്തിനു ചാരനിറം. ഇതിലെ കുരിശുരൂപം 12–ാം നൂറ്റാണ്ടിലെ കുരിശുയുദ്ധകാലത്തു കൊത്തിയതാകാമെന്നാണു നിഗമനം. ഇത്രയും കാലം അറിയപ്പെടാതെ കിടന്ന മാർബിൾ പാളി കണ്ടെത്തിയതു ഗവേഷകർക്ക് ഊർജം പകർന്നിട്ടുണ്ട്.
നാഷനൽ ജിയോഗ്രഫിക് സൊസൈറ്റി പുരാവസ്തു ഗവേഷകൻ ഫ്രെഡറിക് ഹൈബെർട്ടിന്റെ നേതൃത്വത്തിൽ ഒക്ടോബറിൽ തുടങ്ങിയ പഠനങ്ങളിലെ സുപ്രധാന വഴിത്തിരിവാണ് ഈ കണ്ടെത്തൽ. കല്ലറയ്ക്കുള്ളിൽ ഭൗതികാവശിഷ്ടങ്ങളെന്നു തിരിച്ചറിയാൻ തക്ക ഒന്നുംതന്നെ കണ്ടെത്തിയില്ല. എന്നാൽ, ധാരാളം പൊടിയും അവശിഷ്ടങ്ങളും ഉണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: