മോണ്ട്‌ഗോമെറി: സെക്സിനിടെ ശല്യപ്പെടുത്താതിരിയ്ക്കാൻ രാത്രികാലങ്ങളില്‍ ഏഴ് വയസുള്ള മകനെ സ്ഥിരമായി കട്ടിലില്‍ കെട്ടിയിട്ട മാതാപിതാക്കള്‍ അറസ്റ്റിലായി. രാത്രി ഉറങ്ങാനുള്ള സമയത്താണ് കുട്ടിയെ മാതാപിതാക്കള്‍ പ്ളാസ്റ്റിക്ക് കയര്‍കൊണ്ട് കട്ടിലില്‍ കെട്ടിയിട്ടത്. ഏഴ് മാസത്തോളമാണ് കുട്ടിയെ മാതാപിതാക്കള്‍ ഇങ്ങനെ കെട്ടിയിട്ടത്.കുട്ടിയുടെ മാതാപിതാക്കളായ നിക്കോള്‍ വില്യസിനും ക്രെയിഗ് ആന്റണി വില്യംസിനും എതിരെ കേസെടുത്തിട്ടുണ്ട്. ബാലപീഡന വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ശരീരത്തില്‍ ഉടനീളം പരിക്കേറ്റ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
തുടര്‍ച്ചയായി കെട്ടിയിട്ടതിനാല്‍ കുട്ടിയുടെ മസിലുകളിലും പരിക്ക് ഉണ്ടായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനും മറ്റ് ശാരീരിക പീഡനത്തിനും കുട്ടി ഇരയായതായി കണ്ടെത്തി. ക്രെയിഗ് വില്യംസാണ് നിത്യേന കുട്ടിയെ കെട്ടിയിട്ടത്. ഏഴ് മാസമാണ് തുടര്‍ച്ചയായി കുട്ടിയെ ഇ്ങ്ങനെ കെട്ടിയിട്ടത്. രാത്രികാലങ്ങളില്‍ തങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത ലഭിയ്ക്കാനായിരുന്നു കുട്ടിയെ കെട്ടിയിട്ടത് എന്നാണു മാതാപിതാക്കൾ പറഞ്ഞത്.
സെക്സിനിടെ ശല്യപ്പെടുത്താതിരിയ്ക്കാൻ 7 വയസുകാരനെ മാതാപിതാക്കൾ രാത്രികാലങ്ങളിൽ കെട്ടിയിട്ടു !
RELATED ARTICLES