ഇസ്രായേല്‍ സൈനിക വിഭാഗം ‘നെറ്റ്സ യെഹൂദ’ ബറ്റാലിയനെതിരെ ഉപരോധമേർപ്പെടുത്താൻ യു.എസ്. വെസ്റ്റ് ബാങ്കിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ആദ്യമായാണ് ഒരു ഇസ്രായേല്‍ സൈനിക യൂനിറ്റിനെതിരെ യു.എസ് നടപടിക്കൊരുങ്ങുന്നത്.ഈ വിഭാഗത്തിന് യു.എസ് സാമ്ബത്തിക സഹായത്തോടെയുള്ള എല്ലാത്തരം പരിപാടികളിലും വിലക്കും യു.എസ് സൈനിക പരിശീലനവും മുടക്കുന്നതാണ് ഉപരോധം. യു.എസ് ആയുധങ്ങളും ഇവർക്ക് അനുവദിക്കില്ല. ഒക്ടോബർ ഏഴിനു മുമ്ബുള്ള അതിക്രമങ്ങളാണ് ഇവർക്കെതിരായ നടപടിക്ക് കാരണം. മറ്റു സൈനിക വിഭാഗങ്ങളില്‍ റിക്രൂട്ട്മെന്റ് വിലക്കുള്ള അതിതീവ്ര കുടിയേറ്റക്കാരടങ്ങിയ വിഭാഗമാണ് നെറ്റ്സ യെഹുദ. 2022ലാണ് ഇവർക്കെതിരെ യു.എസ് സ്റ്റേറ്റ് വിഭാഗം അന്വേഷണം ആരംഭിച്ചത്. ദിവസങ്ങള്‍ക്കിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉപരോധം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
വെസ്റ്റ് ബാങ്കിലെ മനുഷ്യാവകാശ ലംഘനം; ഇസ്രായേല്‍ സൈനിക വിഭാഗം ‘നെറ്റ്സ യെഹൂദ’ ബറ്റാലിയനെതിരെ ഉപരോധമേർപ്പെടുത്താൻ യു.എസ്
RELATED ARTICLES