ആറ് വർഷം മുൻപ് മരിച്ച വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ പോളിംഗ് ഓഫീസർ അടക്കം മൂന്നുപേരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട മെഴുവേലിയിലാണ് മരിച്ച വയോധികയുടെ അതേ പേരിലുള്ള മരുമകൾ കള്ള വോട്ട് ചെയ്തത്.ആറു വര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിൽ ആണ് കള്ളവോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍. ഇത് നീക്കം ചെയ്യാതെ 876 ആംക്രമനമ്പര്‍ ഉള്ള അന്നമ്മയുടെ മകന്റെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാള്‍ക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പര്‍ ഉള്‍പ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നത് എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കുകയായിരുന്നു. കള്ളവോട്ട് നടന്നു എന്നത് ബിഎല്‍ഓയും സ്ഥിരീകരിച്ചു.
പത്തനംതിട്ടയിൽ ആറ് വർഷം മുൻപ് മരിച്ചയാളുടെ പേരിൽ കള്ളവോട്ട്; പോളിംഗ് ഓഫീസർ അടക്കം മൂന്നുപേരെ സസ്പെൻഡ് ചെയ്തു തെരഞ്ഞെടുപ്പ് കമ്മീഷൻ
RELATED ARTICLES