ഗസ്സയില്‍നിന്ന് പിടികൂടിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ നഗ്‌നരാക്കി തിരച്ചില്‍ നടത്തുകയും ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘം വ്യക്തമാക്കി. സ്ത്രീകളെയും കുട്ടികളെയും അവര്‍ അഭയം തേടിയ സ്ഥലങ്ങളിലോ പലായനം ചെയ്യുമ്ബോഴോ ബോധപൂര്‍വം ആക്രമിക്കുകയും നിയമവിരുദ്ധമായി കൊല്ലുകയും ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ തങ്ങളെ ഞെട്ടിച്ചുവെന്ന് യു.എന്നിന് കീഴിലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമങ്ങളിലെ അംഗങ്ങള്‍ പറയുന്നു. കുറഞ്ഞത് രണ്ട് ഫലസ്തീന്‍ തടവുകാരെയെങ്കിലും ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരെ ബലാത്സംഗം ചെയ്യുമെന്നും ലൈംഗിക അതിക്രമത്തിന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
തടവില്‍ കഴിയുന്ന ഫലസ്തീനിയന്‍ സ്ത്രീകളും പെണ്‍കുട്ടികളും പലതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായി. ഇസ്രായേല്‍ സൈന്യത്തിലെ പുരുഷ ഉദ്യോഗസ്ഥര്‍ നഗ്‌നരാക്കി തിരച്ചില്‍ നടത്തുന്നത് പോലെയുള്ള സംഭവങ്ങള്‍ ഏറെ വിഷമിപ്പിക്കുന്നതാണ്. മഴയിലും തണുപ്പിലുമെല്ലാം ഭക്ഷണം പോലും നല്‍കാതെ പലരെയും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗസ്സയിലെ സ്ത്രീകളും പെണ്‍കുട്ടികളും മനുഷ്യത്വ രഹിതവും അപമാനകരവുമായ പെരുമാറ്റത്തിന് വിധേയമാവുകുന്നു. ഭക്ഷണം, മരുന്ന്, സാനിറ്ററി പാഡുകള്‍ എന്നിവ നിഷേധിക്കുകയും ഇവരെ കഠിനമായി മര്‍ദിക്കുകയും ചെയ്യുന്നുണ്ട്.