ഗാസയിൽ ഭക്ഷണ വിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവർക്കെതിരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ 104 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച സഹായ വിതരണ പോയന്റിലുണ്ടായിരുന്ന പലസ്തീനികള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെടിവെപ്പുണ്ടായ കാര്യം ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം കൂട്ടക്കൊലയാണെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സംഭവത്തില്‍ അപലപിച്ചു. 700-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്ന ആളുകൾക്കുനേരെ ഇസ്രയേല്‍ സേനയുടെ വെടിവെയ്പ്; 104 പേര്‍ കൊല്ലപ്പെട്ടു
RELATED ARTICLES