ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് അഞ്ചുപേര്‍ മരിച്ചു. സഊദി പൗരന്‍ ഓടിച്ച ട്രെയിലറുമായി കൂട്ടിയിടിച്ചു കാറിനു തീപ്പിടിച്ചാണ് അഞ്ചുപേരും മരിച്ചത്. തുമാമയിലെ ഹഫ്ന -തുവൈഖ് റോഡിലായിരുന്നു അപകടം. ഫോര്‍ഡ് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്്‌റാക്് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്), മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമന്‍ ആരാണെന്ന് അറിവായിട്ടില്ല.
വെള്ളിയാഴ്ച പുലർച്ച ആറിന് തുമാമയിലെ ഹഫ്ന -തുവൈഖ് റോഡിലായിരുന്നു അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. ഉംറ നിർവഹിച്ച ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിലായിരുന്നു അപകടം.
മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹങ്ങൾ. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയൂവെന്ന് വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകർ പറഞ്ഞു. കുവൈത്തിൽനിന്ന് റിയാദിൽ ടൂറിസ്റ്റ് വിസയിൽ എത്തിയതാണ് കുടുംബം. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. ഗൗസ് ദാന്തു കുവൈത്തിൽ ജോലി ചെയ്യുകയാണ്.