ദുബായ്: വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്ത വനിതാ യാത്രക്കാരി ദുബായ് വിമാനത്താവളത്തില്‍ പിടിയിൽ. യു എ ഇ ഇമിഗ്രേഷന്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പാകിസ്ഥാന്‍കാരിയായ യുവതി പിടിയിലായത്. ഡിസംബര്‍ പതിനാറിനാണ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് സിദ്ദിഖി എന്ന യുവതി ദുബായിലേക്ക് വന്നത്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ വിമാനത്തിലാണ് യുവതി ദുബായിലെത്തിയത്. എന്നാല്‍ ഇമിഗ്രേഷന്‍ പരിശോധനയ്‌ക്കിടെ യുവതി പിടിയിലാകുകയായിരുന്നു. യുവതിയെ തൊട്ടടുത്ത വിമാനത്തില്‍ തന്നെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചതായി യു എ ഇ അധികൃതര്‍ അറിയിച്ചു. എന്നാല്‍ അബദ്ധത്തില്‍ മകന്റെ പാസ്‌പോര്‍ട്ട് മാറിപ്പോയതാണെന്നാണ് യുവതിയുടെ വിശദീകരണം. എന്നാല്‍ ഇത് മുഖവിലയ്‌ക്ക് എടുക്കാന്‍ യു എ ഇ ഇമിഗ്രേഷന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിന്റെ പേരിൽ പാക് വിമാന കമ്പനിക്ക് യുഎഇ പിഴ ചുമത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ അധികൃതര്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.