ചെന്നൈ: അസുഖബാധിതയായി ആശുപത്രിയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 19ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയുടെ ഒപ്പിനുപകരം വിരലടയാളം പതിച്ചു. ഇടതു വിരലിന്റെ മുദ്രയാണു പതിച്ചത്. തമിഴ്‌നാട്ടില്‍ മൂന്നിടങ്ങളിലും പുതുച്ചേരിയില്‍ ഒരിടത്തുമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫോറത്തിന്റെ രണ്ടാം ഭാഗത്താണ് ജയലളിതയുടെ വിരലടയാളമുള്ളത്.
അരവാകുറിച്ചി, തഞ്ചാവൂര്‍, തിരുപ്പരകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെുപ്പ് ചട്ടപ്രകാരം സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പത്രികയില്‍ പാര്‍ട്ടിനേതാവിന്റെ വിരലടയാളമോ ഓപ്പോ വേണമെന്ന നിര്‍ദേശമുണ്ട്. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥികളുടെ പത്രികയില്‍ ജയലളിത വിരലടയാളം പതിച്ചത്. മുഖ്യമന്ത്രി ട്രക്കിയോട്ടമിക്ക്(ശ്വാസ നാളത്തില്‍ ട്യൂബിന്റെ സഹായത്തോടെയുള്ള ശ്വസനപ്രക്രിയ) ക്ക് വിധേയയായിരിക്കുകയാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രവും ഇതിനൊപ്പമുണ്ട്. വലതുകൈ ഉപയോഗിച്ച് ഒപ്പിടാനാവില്ലെന്നും അതുകൊണ്ട് തന്റെ സാന്നിധ്യത്തില്‍ ഇടതു വിരലടയാളം പതിപ്പിച്ചിരിക്കുകയാണെന്നും സാക്ഷ്യപത്രത്തില്‍ പറയുന്നു. നാലിടത്താണ് ജയലളിത തന്റെ വിരലടയാളം പതിപ്പിച്ചത്.
ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: