ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഇദ്ദേഹത്തിന്‍െറ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മറ്റ് ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. പാക് സൈന്യത്തിന്‍െറ വെടിവെപ്പിന്‍െറ മറവിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നു സൈനിക വക്താവ് പറഞ്ഞു.
സംഘര്‍ഷം കനക്കുന്നതിനിടെ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടത്തിയ തിരച്ചിലില്‍ ഭീകരരെന്ന സംശയത്തില്‍ ഒരു പൊലീസുകാരന്‍ അടക്കം ആറുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്കു ലഷ്കറെ തയിബയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. അതേസമയം ശ്രീനഗറിലെ ഏതാനും സ്ഥലങ്ങളിലേക്കുകൂടി നിരോധനാജ്ഞ വ്യാപിപ്പിച്ചു. ചില മേഖലകളില്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലേറുണ്ടായി. അടുത്തമാസം ഒന്നുമുതല്‍ കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: