HomeAround Keralaജെസ്നയ്ക്കു പിന്നാലെ ഷബ്നയും അപ്രത്യക്ഷയായത് എങ്ങോട്ട് ? ബീച്ചിൽ നിന്നും കണ്ടെത്തിയ ബാഗിലുണ്ടായിരുന്നത്.... ദുരൂഹമായി പെൺകുട്ടികളുടെ...

ജെസ്നയ്ക്കു പിന്നാലെ ഷബ്നയും അപ്രത്യക്ഷയായത് എങ്ങോട്ട് ? ബീച്ചിൽ നിന്നും കണ്ടെത്തിയ ബാഗിലുണ്ടായിരുന്നത്…. ദുരൂഹമായി പെൺകുട്ടികളുടെ തിരോധാനം

അഞ്ചാലുംമൂട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. ജൂലൈ 17നാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്‌നയെ കാണാതായത്. ഒരാഴ്ചയായിട്ടും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം അറിയാന്‍ സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി മകളെക്കുറിച്ച് ഒരു വിവരവും അറിയാത്തതിന്റെ ദു:ഖത്തിലാണ് ഷബ്‌നയുടെ മാതാപിതാക്കള്‍. ഇബ്രാഹീം കുട്ടി-റജ്‌ല ദമ്പതികളുടെ മകളാണ് ഷബ്‌ന. ‘എനിക്കെന്റെ മകളെ തിരിച്ച് കിട്ടിയാല്‍ മതി, ഞാന്‍ വഴക്കൊന്നും പറയില്ല, ഞങ്ങളാരും ഒന്നും പറയില്ല, ഞങ്ങളുടെ മോളെ തിരിച്ച് കിട്ടിയാല്‍ മതി,’ ഷബ്‌നയുടെ ഉമ്മയുടെ വാക്കികളാണിത്.

ചൊവ്വാഴ്ച പിഎസ്‌സി പരിശീലനത്തിനെന്ന് പറഞ്ഞാണ് ഷബ്‌ന വീട്ടില്‍ നിന്ന് പോയത്. പിന്നീട് ഷബ്‌നയെ ആരും കണ്ടിട്ടില്ല. കാണാതായ ദിവസം വൈകീട്ട് കൊല്ലം ബീച്ചില്‍ നിന്ന് ഷബ്‌നയുടെ ബാഗ് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിലും ഫലമുണ്ടായില്ല. സമീപത്തെ ഹോട്ടലിന്റെ സിസിടിവിയില്‍ നിന്ന് ഷബ്‌ന ഒറ്റയ്ക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

അതേസമയം, കാണാതാകുന്നതിന് മൂന്നുദിവസം മുമ്പ് പെണ്‍കുട്ടിയും ബന്ധുവായ യുവാവും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിയുകയും ബന്ധം വിലക്കുകയും ചെയ്തിരുന്നു. അതിന് ശേഷവും ഷബ്‌ന എന്നത്തെയും പോലെ പിഎസ്‌സി ക്ലാസ്സിന് പോയി. വൈകിയെ വരുള്ളുവെന്ന് വാപ്പയോട് പറഞ്ഞിട്ടാണ് ഷബ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍, പിന്നീട് ഷബ്‌നയുടെ ബാഗ് ബീച്ചില്‍ കണ്ടു എന്ന് വീട്ടിലേക്ക് ഫോണ്‍ സന്ദേശം വരുകയായിരുന്നു.

ബീച്ചിലെത്തിയ ബന്ധുക്കള്‍ ബാഗ് ഷബ്‌നയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതാവുന്നതിന്റെ തലേദിവസവും ചൊവ്വാഴ്ച രാവിലെയും അടുപ്പമുണ്ടായിരുന്ന യുവാവുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments