പാലക്കാട്: ലഹരി ഗുളികകളുമായി അഞ്ചുപേരെ റെയില്‍വേ സംരക്ഷണ സേന പിടികൂടി. എറണാകുളം കാക്കനാട് പൊയ്‌ച്ചിറ വീട്ടില്‍ എം. അനൂപ്(22), ഇടപ്പള്ളി തൃക്കാക്കര കൊയ്‌ക്കാരന്‍ പറമ്പില്‍ എബിന്‍ ജോബ്(21), കളമശേരി പുറത്തില്‍ വീട്ടില്‍ പി.എം. അഖില്‍ (21), എറണാകുളം ഇടപ്പള്ളി എരശേരി വീട്ടില്‍ അഖില്‍ ജോസഫ്(20), ഇടപ്പള്ളി വടക്കുന്നം ഐച്ചംപറമ്പില്‍ വീട്ടില്‍ ജോയല്‍ ജെ. ജോസഫ്(20) എന്നിവരാണു പിടിയിലായത്.
ലഹരിക്കായി ഉപയോഗിക്കുന്ന 118 ഗുളികകളാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. പുതുച്ചേരിയിൽ നിന്നു വാങ്ങിയ മരുന്നുകൾ എറണാകുളത്തേക്കു വിൽപനയ്ക്കു കൊണ്ടുപോകുകയായിരുന്നു. ഒരെണ്ണത്തിന് 50 രൂപയ്ക്ക് വാങ്ങുന്ന ഗുളികകൾ ഇവർ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം നർക്കോട്ടിക് സെൽ വിഭാഗത്തിനു കൈമാറി.