രോഗിയായ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വഷണത്തിനൊടുവിലാണ് ഭാര്യ ഫാത്തിമയെ (45) അറസ്റ്റ് ചെയ്തത്. ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് പുളിക്കല്‍ വീട്ടില്‍ സിദ്ദീഖാണ് (58) കൊല ചെയ്യപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ സിദ്ദീഖ് മരിച്ചതായി വീട്ടുകാരാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ദീഖിെന്റ ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ നാട്ടുകാരുടെ സംശയത്തിനിടയാക്കി. ത്താല പൊലീസില്‍ വിവരം കൈമാറുകയും ഖബറടക്കം നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. മൃതദേഹം പരിശോധിച്ച പൊലീസിനും സംശയം തോന്നിയതോടെ പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ കഴുത്തില്‍ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അതിക്രൂര കൊലപാതകത്തിലെ ചുരുളഴിഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ :
മാനസിക രോഗമുള്ള ഭര്‍ത്താവിനെ ഞായറാഴ്ച രാത്രി പലവട്ടം വീടിെന്റ മുന്‍ഭാഗത്ത് കിടത്താന്‍ നോക്കി. കിടത്തിയപ്പോഴെല്ലാം ഇയാള്‍ മുന്‍ഭാഗത്തെ തിണ്ടില് കയറി നിന്നു. പിന്നീട് അവിടെനിന്ന് താഴേക്ക് തള്ളിയിട്ട ശേഷം കൈകൊണ്ട് മുഖം പൊത്തി പുതപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചയോടെ കൃത്യം നടത്തിയ ശേഷം മുന്‍വശത്തെ വാതില്‍ അടച്ച് കിടന്നുറങ്ങി. പിന്നീട് രാവിലെ ആറോടെ പിതാവിന് അനക്കമിെല്ലന്ന് അകത്ത് കിടന്നുറങ്ങുന്ന മകളെ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.