HomeAround KeralaAlappuzhaആർക്കുവേണ്ടി താൻ എല്ലാവരെയും വെറുപ്പിച്ചോ അവൻതന്നെ അവളുടെ കൊലയാളിയായി......ഒരു പ്രണയകഥയുടെ ദാരുണ അന്ത്യം ഇങ്ങനെ

ആർക്കുവേണ്ടി താൻ എല്ലാവരെയും വെറുപ്പിച്ചോ അവൻതന്നെ അവളുടെ കൊലയാളിയായി……ഒരു പ്രണയകഥയുടെ ദാരുണ അന്ത്യം ഇങ്ങനെ

ആർക്കുവേണ്ടിയാണോ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചത് അയാൾ തന്നെ കാലപുരിക്ക് അയക്കുന്ന അതിദയനീയമായ അന്ത്യമായിരുന്നു സബിതയുടേത്. മുസ്ലിം മതവിശ്വാസിയായ സബിത സന്ദീപിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് കടുത്ത പ്രണയത്തിനൊടുവിലാണ്. അയൽപക്കക്കാരായ ഇവർ നിത്യവും കണ്ട് പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. പിന്നീട് വീടും വീട്ടുകാരെയും ഉപേക്ഷിച്ച് സബിത സന്ദീപിനൊപ്പം ഇറങ്ങിത്തിരിച്ചു. പ്രണയിനിയോടുള്ള ഒടുങ്ങാത്ത സ്നേഹം മൂലം സന്ദീപും ഇസ്ലാംമതം സ്വീകരിക്കാൻ തയ്യാറായി. അങ്ങനെ സന്ദീപ് സൽമാനായി. എന്നാൽ ഇരുസമുദായത്തിൽപ്പെട്ട ഇവരുടെ വിവാഹത്തിന് ആദ്യമൊക്കെ സമുദായങ്ങളിൽനിന്നും കടുത്ത എതിർപ്പ് ഉണ്ടായെങ്കിലും സബിത നിലപാടിൽ ഉറച്ചു നിന്നു. മുസ്ലിം ആയില്ലെങ്കിലും സന്ദീപിനെ തനിക്ക് വിട്ടുതരണമെന്ന ആവശ്യമായിരുന്നു സബിതയുടേത്.
ഒടുവിൽ ഇഷ്ടപ്പെട്ട പുരുഷനെ നേടിയെടുക്കാൻ സബിതയുടെ നിലപാടുകൾക്ക് കഴിഞ്ഞു. പക്ഷെ വിധി സബിതയോട് ക്രൂരമായി പ്രതികരിച്ചു.

 

 

 

മയക്കുമരുന്നിന് അടിമയായ സന്ദീപ് നിരവധി കേസുകളിലും പ്രതിയാണ്. സബിതയുടെ വീട്ടിൽനിന്നും ലഭിക്കുമെന്ന് സന്ദീപ് പ്രതീക്ഷിക്കുന്ന പണം തന്നെയായിരുന്നു ഇവിടെയും വില്ലൻ. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്നെങ്കിലും സബിതയുടെ വീട്ടുകാർ കാര്യങ്ങൾ അന്വേഷിക്കാൻ പതിവായി എത്താറുണ്ടായിരുന്നു. ഈ അടുത്ത സമയത്ത് 3.5 ലക്ഷം രൂപ സന്ദീപിന് ഇവർ നൽകിയിരുന്നു. വീടിനോടു ചേർന്നുള്ള അഞ്ചു സെന്റ് സ്ഥലവും സബിതയുടെയും മകന്റെയും സന്ദീപിന്റെയും പേരിൽ വീട്ടുകാർ എഴുതിവച്ചിരുന്നു.

 

 

 

ഇതിനിടയിലാണ് സന്ദീപ് വീണ്ടും പണം ആവശ്യപ്പെട്ട് സബിതയുടെ വീട്ടുകാരെ സമീപിച്ചത്. ഇത് സബിതയ്ക്കും അത്ര പിടിച്ചില്ല. വീട്ടുകാരോട് പണം ആവശ്യപ്പെടാത്തതിനാൽ സന്ദീപിന് സബിതയോട് അടങ്ങാത്ത പകയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നിരന്തരം ഇവർ താമസിക്കുന്ന വീട്ടിൽനിന്നും കേൾക്കുന്ന ഉച്ചത്തിലുള്ള സംസാരവും പണത്തിനു വേണ്ടിയുള്ളതായിരുന്നു. വഴക്ക് തുടർന്നതോടെ വീട്ടുകാർ സബിതയെയും കുഞ്ഞിനെയും വിളിച്ചുകൊണ്ടുപോയി. പിന്നീട് കോടതി നിർദ്ദേശിച്ച പ്രകാരം ഒന്നിച്ചു താമസിക്കാൻ എത്തിയിട്ട് 11 ദിവസം മാത്രമെ ആയിട്ടുള്ളു.

 

 

 
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഉച്ചയൂണും വിളമ്പി ഭർത്താവിനെ കാത്തിരുന്ന സബിതയ്ക്കാണ് വിധി അരുംകൊല നൽകിയത്. ഇന്നലെ രണ്ടു പേരും സ്വകാര്യ ബാങ്കില്‍ പോയിരുന്നു. ഇവിടെ വെച്ചും രണ്ടു പേരും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. തിരിച്ചു വീട്ടിലെത്തി ചോറു വിളമ്പിയപ്പോള്‍ വീണ്ടും വഴക്കുണ്ടാകുകയും സന്ദീപ് സബിതയുടെ കഴുത്തില്‍ വെട്ടുകത്തികൊണ്ടു വെട്ടുകയുമായിരുന്നു.

 

 

 

ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ കാണുന്നത് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന സന്ദീപിനെയാണ്. മുറിയില്‍ കയറി വാതിലടച്ച സന്ദീപിനെ പുന്നപ്ര പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം വണ്ടാനം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ ഏക മകന്‍ അലി മുഹമ്മദ് സ്കൂളിലായിരുന്നു.

ഈ വേനലിൽ തണ്ണിമത്തൻ കഴിക്കും മുൻപ് ഇതൊന്നു കാണുക! തണ്ണിമത്തൻ മഴയത്ത് കിടന്നപ്പോൾ സംഭവിച്ചത്…..

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments