സിനിമയിൽ നിന്നുള്ള താനെ പിന്മാറ്റത്തിന് പിന്നിൽ ചില സ്പൂറിയസ് എലമെന്റ്സ് ഉണ്ടെന്നും നടനും എംപിയുമായ സുരേഷ് ഗോപി. ചില പിശാക്കളുടെ സംഭാവന അതിനു പുറകില്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ തല്‍ക്കാലം അഹങ്കരിക്കട്ടെ. ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ലെങ്കിലും പറയേണ്ട ആവശ്യം വരുമെന്നും അപ്പോള്‍ പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഐ മലയാളം വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. കൊച്ചിയില്‍ നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീസുരക്ഷാ വിഷയം സിനിമയില്‍ മാത്രം ഒതുക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന തന്റെ സൂപ്പര്‍ഹിറ്റ് കഥാപാത്രം അവതരിപ്പിക്കുന്നതിന്റെ ത്രില്‍ അദ്ദേഹം മറച്ചുവെച്ചില്ല. പൊലീസിന് ചില വ്യതിചലനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇവിടത്തെ ചില രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും എക്സ്പോസ് ചെയ്യേണ്ടതുണ്ടെന്നും താരം പറഞ്ഞു. അതിനായി ഭരത്ചന്ദ്രന്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ്. സുരേഷ്ഗോപി വ്യക്തമാക്കി.
നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!
സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: