വിദേശികളെ കത്തികാട്ടി കവര്‍ച്ച നടത്തുന്ന വൻസംഘം പൊലീസിന്റെ പിടിയിലായി. 20 അംഗ സംഘമാണ് ആസൂത്രിതമായി പല ഭാഗങ്ങളിലായി നിന്ന് ഒറ്റക്ക് നടന്നുപോവുന്ന വിദേശികളുടെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയിരുന്നത്. ഫര്‍വാനിയ ദജീജ് മേല്‍പാലത്തിന് സമീപത്ത് മലയാളികളെ കവര്‍ച്ചചെയ്ത സംഘമാണിത്. ഫര്‍വാനിയ അര്‍ബീദ് ബില്‍ഡിങ്ങില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ജിനുവിനെ ഏപ്രില്‍ ഏഴിനാണ് തടഞ്ഞുനിര്‍ത്തി പണം അപഹരിച്ചത്. ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കവര്‍ച്ചക്കേസില്‍ പിടിയിലായ മൂന്നുപേരെ ജിനു പൊലീസ് സ്റ്റേഷനില്‍ തിരിച്ചറിഞ്ഞു. ഇരുപതംഗ സംഘത്തിലുള്‍പ്പെട്ടവരാണിവര്‍. ഫര്‍വാനിയയിലും ജലീബ് അല്‍ശുയൂഖിലുമായി വ്യത്യസ്ത സ്ഥലത്തുനിന്നാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്. ഒറ്റ സംഘം പല ഭാഗത്ത് ആളെ നിര്‍ത്തി കവര്‍ച്ച നടത്തിവരുകയായിരുന്നു. സിറിയക്കാരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി വഴിയാത്രക്കാര്‍ സഞ്ചരിക്കുന്നതാണ് ദജീജ് മേല്‍പാലം. ഇവിടെ നിരവധി വിദേശികള്‍ കവര്‍ച്ചക്കിരയായതാണ്. ആസൂത്രിതമായി കവര്‍ച്ച നടത്തുന്ന സംഘം പിടിയിലായത് വിദേശികള്‍ക്ക് ആശ്വാസകരമാണ്. ഫിലിപ്പീന്‍ സ്വദേശിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ കഴിഞ്ഞദിവസം പിടിയിലായവരും ഇതേസംഘത്തില്‍ പെട്ടവരാണ്. തനിച്ചു പോവുന്നവരെ പിറകിലൂടെ ചെന്ന് വട്ടംപിടിച്ചശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി പഴ്‌സില്‍നിന്ന് പണമെടുത്ത് കടന്നുകളയുകയാണ് ചെയ്യുന്നത്. മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവുമായി രണ്ടാഴ്ചക്കിടെ മൂന്ന് മലയാളികളില്‍നിന്ന് 585 ദീനാര്‍ തട്ടിയെടുത്തിരുന്നു.
നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!
സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: