HomeCinemaപ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറിന് തിരിച്ചടി, കിട്ടിയത് എ സര്‍ട്ടിഫിക്കറ്റ്; കാരണം വ്യക്തമാക്കി നിർമ്മാതാക്കൾ

പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറിന് തിരിച്ചടി, കിട്ടിയത് എ സര്‍ട്ടിഫിക്കറ്റ്; കാരണം വ്യക്തമാക്കി നിർമ്മാതാക്കൾ

പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറിന് തിരിച്ചടി. കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യം വെച്ച്‌ യു/എ സര്‍ട്ടിഫിക്കറ്റ് പ്രതീക്ഷിച്ചിരുന്ന അണിയറപ്രവര്‍ത്തകരെ നിരാശരാക്കിക്കൊണ്ട് എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഹോംബാല ഫിലിംസ് മേധാവി വിജയ് കിരഗന്ദൂരാണ് ഒരഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

” യു/എ സര്‍ട്ടിഫിക്കറ്റാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍‌ ഇപ്പോള്‍ നിയമങ്ങള്‍‌ കുറച്ചുകൂടി ശക്തമാണ്. അതിനാല്‍ തന്നെ ഈ സര്‍ട്ടിഫിക്കേഷനില്‍ ഞങ്ങള്‍ക്ക് കുഴപ്പമില്ല. അതി തീവ്രമായ ആക്ഷൻ സീക്വൻസുകള്‍ ഉള്ളതിനാലാണ് സലാറിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് എന്നാണ് സെൻസര്‍ ബോര്‍ഡ് ഞങ്ങളോട് വിശദീകരിച്ചത്.സിനിമയില്‍ അശ്ലീലമായ രംഗങ്ങള്‍ ഒന്നും തന്നെയില്ല. യു/എ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ചില ഭാഗങ്ങള്‍ വെട്ടാന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ സംവിധായകന്‍ നീല്‍ അതിന് എതിരായിരുന്നു. അക്രമാസക്തനായ ഒരു മനുഷ്യന്റെ സ്വഭാവസവിശേഷത കാണിക്കുന്ന ചില രംഗങ്ങള്‍ എടുത്ത് കളഞ്ഞാല്‍ സിനിമയൂടെ മൊത്തം എഫക്‌ട് തന്നെ അത് നഷ്ടപ്പെടുത്തും. അടുത്തിടെ എ സര്‍ട്ടിഫിക്കറ്റ് നേടിയ അനിമലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. എ സര്‍ട്ടിഫിക്കേഷൻ സംബന്ധിച്ച്‌ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വാസ്തവത്തില്‍, എ റേറ്റിംഗ് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് അവര്‍ പറഞ്ഞത്. ഇതോടെ എ സര്‍ട്ടിഫിക്കറ്റ് എന്ന തീരുമാനത്തില്‍ എത്തി. ” ഹോംബാല ഫിലിംസ് മേധാവി വിജയ് കിരഗന്ദൂര്‍ പറയുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments