എറണാകുളം കളക്ടറുടെ വാഹനത്തിന് എതിരെ തെറ്റായ ദിശയിൽ വന്ന് വഴിമുടക്കിയ ആഡംബര വാഹനത്തിലെ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണന്റേതാണ് ഉത്തരവ്. ദിവസങ്ങള്‍ക്ക് മുമ്പ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് സിഗ്നലില്‍ വെച്ചാണ് സംഭവം. കളമശ്ശേരി ഭാഗത്തുനിന്നു കാക്കനാട് സിഗ്നല്‍വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവില്‍ സ്റ്റേഷനിലേക്ക് വരുകയായിരുന്നു കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സഞ്ചരിച്ച കാര്‍ . ആ സമയം ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്ന് വരികയായിരുന്ന ആഡംബര കാർ സിഗ്നല്‍ മറികടന്ന് കളക്ടറുടെ കാറിനു എതിരെ വന്നു. ഹോണടിച്ച് കളക്ടറുടെ ഡ്രൈവര്‍ അറിയിപ്പ് നല്‍കിയെങ്കിലും വാഹനം കടന്നു പോകാന്‍ കഴിയാത്ത രീതിയില്‍ തടസം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ റോഡില്‍ കളക്ടര്‍ കുടുങ്ങി. കളക്ടറേറ്റില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആര്‍ടിഒ വാഹന നമ്പര്‍ ശേഖരിച്ച് ഡ്രൈവറെ കണ്ടെത്തി പിടികൂടി. ആശുപത്രി സേവനം നൽകണമെന്ന് ശിക്ഷയും നല്‍കി. അമിതവേഗത്തിലും തെറ്റായ ദിശയിലൂടെയുമായിരുന്നു ആഡംബര കാർ എത്തിയത്.
എറണാകുളം കളക്ടറുടെ വാഹനത്തിന് എതിരെ തെറ്റായ ദിശയിൽ വന്ന് വഴിമുടക്കി; ആഡംബര കാറിന്റെ ഡ്രൈവർക്ക് എട്ടിന്റെ പണി !
RELATED ARTICLES