HomeAround KeralaKottayamവിമാനത്താവളത്തിലേക്കെന്നു പറഞ്ഞു നാടുകാണിയിലെത്തിച്ചു... പിന്നെ മയക്കു മരുന്ന് നൽകി ക്രൂരപീഡനം ! കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി...

വിമാനത്താവളത്തിലേക്കെന്നു പറഞ്ഞു നാടുകാണിയിലെത്തിച്ചു… പിന്നെ മയക്കു മരുന്ന് നൽകി ക്രൂരപീഡനം ! കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി വെളിപ്പെടുത്തുന്ന സത്യങ്ങൾ കേട്ടാൽ നടുങ്ങും !

കരുളായിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ പ്രണയംനടിച്ച്‌ ലൈംഗികദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കഞ്ചാവ് കടത്തുകാരിയാക്കിയ യുവാക്കളെ കുറിച്ചുള്ള പരാതി പൊലീസ് തന്നെ മുക്കി. പരാതി പറഞ്ഞ യുവതിയെ യുവാക്കള്‍ക്കൊപ്പം തന്നെ പൊലീസ് പറഞ്ഞു വിടുകയും ചെയ്തു. കോട്ടയം സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണു പൊലീസ്-കഞ്ചാവ് മാഫിയ കൂട്ടുകെട്ടില്‍ പെട്ടുപോയത്. കരുളായിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണു ക്രൂരമായ പീഡനങ്ങള്‍ക്കിരയായത്. യുവതിയെ പ്രണയം നടിച്ചു ഷെഫീഖ് വലയിലാക്കുകയായിരുന്നു.

 

 

 

വിദേശത്ത് നഴ്സിങ് ജോലിക്ക് വിസ നല്‍കാമെന്നു പറഞ്ഞ് ആദ്യം പല തവണയായി 80,000 രൂപ സ്വന്തമാക്കി. ഗള്‍ഫിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. നാടുകാണിയിലെ ഒരു വീട്ടില്‍ എത്തിച്ച്‌ പാനീയത്തില്‍ ലഹരിമരുന്നു നല്‍കിയായിരുന്നു പീഡിനം. മൂന്നു പേരാണ് പീഡിപ്പിച്ചത്. പീഡനദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കഞ്ചാവ് കടത്തുകാരിയുമാക്കി. ഇതിനു വിസമ്മതിച്ച യുവതിയെ ക്രൂരമര്‍ദനത്തിനിരയാക്കി. പിന്നീട് യുവതി നിലമ്ബൂര്‍ സിഐ ഓഫീസെത്തി പരാതി പറഞ്ഞപ്പോള്‍ പൊലീസ് പൂക്കോട്ടൂരുള്ള കുടുംബശ്രീയുടെ സ്നേഹിത എന്ന ഹോമിലേക്ക് അയച്ചു. ഇവിടെ നിന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പറഞ്ഞുവിട്ടു.

 

 

 

കഴിഞ്ഞ ജൂണില്‍ നടന്ന പീഡനത്തെക്കുറിച്ച്‌ പൂക്കോട്ടുംപാടം സ്റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോഴാണ് യുവതിയെ പീഡിപ്പിച്ച ഷെഫീഖിനെ പൊലീസ് വിളിച്ചുവരുത്തി വീട്ടിലേക്ക് അയച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ ഷെഫീഖ് യുവതിയുമായി കോട്ടയത്തക്കു പുറപ്പെട്ടു. കൂട്ടുപ്രതികളായ ഷഹീദും ആഷിഖും വണ്ടൂരില്‍ നിന്നു ബസില്‍ കയറി. യുവതിയെ മൂവാറ്റുപുഴയില്‍ ഇറക്കി മൂവരും മുങ്ങുകയായിരുന്നു. യുവതി ലഹരിക്ക് അടിമയാണെന്നാണു സംഘം വീട്ടിലും നാട്ടിലും പ്രചരിപ്പിച്ചത്. എന്നാല്‍, വനിതാ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നു ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയതോടെയാണു കേസെടുക്കാന്‍ തയാറായത്. കരുളായി ചെട്ടിയില്‍ ഷഫീഖ്, പാലക്കല്‍ ഷഹീദ്, വലമ്ബുറം സ്വദേശി ആഷിഖ് എന്നിവര്‍ക്കെതിരേ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

 

 
മഹിളാ സമഖ്യ സൊസൈറ്റി പ്രവര്‍ത്തകര്‍ ഇടപെട്ടു ഡി.ജി.പിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നാണു കേസ് രജിസ്റ്റര്‍ ചെയ്തത്. നിലമ്ബൂര്‍ സി.ഐ: കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ യുവതിയുമായി തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതികളെ പിടികൂടാനുള്ള യാതൊരു നടപടിയുമുണ്ടായിട്ടില്ല.

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

കൊല്ലാനെത്തിയ കള്ളനെ യുവതികൾ നേരിട്ടത് സെക്സ് ടോയ്‌സ് ഉപയോഗിച്ച് ! പിന്നീട് സംഭവിച്ചത്…..വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments