യുക്രെയ്നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 20 പേർ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകർ ഉള്‍പ്പെടെ 73 പേർക്കു പരിക്കേറ്റു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡെസയില്‍ റസിഡൻഷ്യല്‍ കെട്ടിടങ്ങളും ഗ്യാസ് പൈപ്പ‌്ലൈനുകളുമുള്ള മേഖലകളിലാണ് വ്യോമാക്രമണം ഉണ്ടായത്. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപില്‍നിന്ന് ഇസ്‌കന്ദർ മിസൈലുകളാണ് ഒഡെസയെ ലക്ഷ്യമാക്കി റഷ്യ അയച്ചതെന്നു സിറ്റി അധികൃതർ പറഞ്ഞു. റക്ഷ്യയുടെ ആക്രമണം ഹീനമായ നടപടിയാണെന്നു യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രെയ്നില്‍ മിസൈൽ വർഷം നടത്തി റഷ്യ; 20 പേർ കൊല്ലപ്പെട്ടു
RELATED ARTICLES