പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 73 വർഷം കഠിനതടവും 3.6 ലക്ഷം രൂപ പിഴയും ശിക്ഷ. പറന്തല്‍ പൊങ്ങലടി കുറവൻചിറ മറ്റക്കാട് മുരുപ്പേല്‍ വീട്ടില്‍ വിത്സനെ(30)യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി ധോണി തോമസ് വർഗീസിന്റേതാണ് വിധി.പിഴത്തുക ഇരയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുവർഷവും ഒൻപതുമാസവും അധികശിക്ഷ അനുഭവിക്കണം. കുട്ടിയെ കളിസ്ഥലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ ശൗചാലയത്തില്‍ കൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ചും ലഹരിമരുന്നു നല്‍കിയും പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ മൂന്നുവർഷത്തോളമായിരുന്നു പ്രകൃതിവിരുദ്ധ പീഡനം. കഞ്ചാവിന്റെ ഉപയോഗത്തെപ്പറ്റി അന്വേഷിക്കാനെത്തിയ എക്സൈസ് പ്രിവന്റീവ് ഓഫീസറോടാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് കൊടുമണ്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ കഞ്ചാവ് വലിപ്പിച്ച് മൂന്നുവർഷത്തോളം പീഡിപ്പിച്ചു; യുവാവിന് 73 വർഷം കഠിനതടവും 3.6 ലക്ഷം രൂപ പിഴയും
RELATED ARTICLES