ലണ്ടനിൽ മലയാളി നേഴ്‌സിനെയും രണ്ട് കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയെ കേസിൽ ഭർത്താവ് സാജു കുറ്റം സമ്മതിച്ചു.കഴിഞ്ഞ വർഷം ഡിസംബറിലാണ് കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടത്. കേസിലെ അന്തിമ വിധി ജൂലായില്‍ പ്രഖ്യാപിക്കും. അതുവരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ നോര്‍ത്താംപ്‌ടണ്‍ഷെയര്‍ കോടതി വിധിച്ചു. പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
അഞ്ജുവിനെ ബന്ധുക്കളും സുഹൃത്തുക്കളും ഫോണ്‍ ചെയ്‌തിട്ടും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. ബന്ധുക്കള്‍ വിവരം അറിയിച്ചപ്രകാരം പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ അഞ്ജുവിനെയും മക്കളെയും കണ്ടെത്തിയത്. അഞ്ജു ഇതിനകം മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടണിലെ സര്‍ക്കാര്‍ മേഖലയിലെ നഴ്‌സായിരുന്നു അഞ്‌ജു. സാജുവിന് ഹോട്ടലിലെ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ യു കെയില്‍ എത്തിയത്.