കോഴിക്കോട്: മുക്കത്ത് നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. നേഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അടക്കം ഇടപെട്ട് സിദ്ദിഖിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. പിതാവിന്റെ അന്ധ വിശ്വാസത്താല്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസവിച്ച കുഞ്ഞിന് വ്യാഴാഴ്ച പന്ത്രണ്ടരയ്ക്ക് ശേഷമാണ് മുലപ്പാല്‍ നല്‍കിയത്.
അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ മുക്കം ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ബാങ്ക് വിളി കഴിയാതെ മുലപ്പാല്‍ കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സിദ്ദിഖ് മുലപ്പാല്‍ കൊടുക്കുന്നത് വിലക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സും നിര്‍ദേശം നല്‍കിയിരുന്നു. കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറാണ് ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com