അറുപതിലധികം ഇന്ത്യക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബ്ഹാനി ഹാജാ മൊയ്തീന്റെ വെളിപ്പെടുത്തല്‍. 22 മലയാളികളാണ് ഐ.എസില്‍ ചേര്‍ന്നത്. ഇവര്‍ അഫ്ഗാനിസ്താനില്‍ ഐഎസിനുവേണ്ടി പോരാടുകയാണെന്നും സുബ്ഹാനി അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തി. ഐ.എസ് നിയന്ത്രണത്തിലുള്ള സിറിയയിലെ റാഖയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഭീകരര്‍ കൂടുതലും ഉള്ളതെന്നും ഇയാള്‍ പറയുന്നു. സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍ സത്യമാണോയെന്ന് രഹസ്യാന്വേഷണ സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളില്‍ നിന്ന് ഇന്ത്യയിലെ ഐ.എസ് റിക്രൂട്ട്‌മെന്റിന്റെ നിര്‍ണായക വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.
7000 മുതല്‍ 10,000 വരെ ഭീകരര്‍ റാഖയില്‍ ഉണ്ടെന്നാണ് ഇയാള്‍ പറയുന്നത്. റാഖയിലേക്ക് വരാനുള്ള മറ്റ് ഐ.എസുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ശ്രമം ഇറാഖി സേനയുടെ മുന്നേറ്റത്തോടെ തടയപ്പെട്ടിരിക്കാമെന്നും സുബ്ഹാനി പറയുന്നു. ഉമര്‍ ഇബ്‌നു ഖാതിബ് ഖാതിബ എന്ന ഗ്രൂപ്പിലായിരുന്നു താന്‍ ഉണ്ടായിരുന്നത്. ഫ്രഞ്ച്കാരനായ അബു സുലൈമാന്‍ അല്‍ ഫ്രാന്‍സിസി എന്നയാളായിരിന്നു ഇതിന്റെ നേതാവെന്നും സുബ്ഹാനി പറയുന്നു. ഐഎസ് ഭീകരരോടൊപ്പമുണ്ടായിരുന്ന സമയങ്ങളില്‍ ദവസം രണ്ട് നേരമായിരുന്നു ഭക്ഷണം ലഭിച്ചിരുന്നത്. പകല്‍ 10മണിക്കും പിന്നീടി സൂര്യന്‍ അസ്തമിച്ചതിന് ശേഷവുമായിരുന്നു ഭക്ഷണം.
അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: