ഗോവധത്തിന്റെ പേരില്‍ എറണാകുളത്ത് സംഘര്‍ഷം. കരുമാലൂര്‍ പഞ്ചായത്തിലെ കാരുകുന്നിലാണ് ഈസ്റ്റര്‍ തലേന്ന് മാടിനെ അറുത്തതറിഞ്ഞ് സംഘടിച്ചെത്തിയ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. കാരുകുന്ന് കല്ലറയ്ക്കല്‍ ജോസിന്റെ വീട്ടിലെത്തിയ സംഘം വധഭീഷണി മുഴക്കി. പശുവിനെക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ശേഷം മേശപ്പുറത്ത് വച്ചിരുന്ന ഇറച്ചിയില്‍ മണ്ണു വാരിയിട്ട് ഉപയോഗശൂന്യമാക്കി. അവിടെത്തന്നെ ഉടന്‍ തന്നെ കുഴിച്ചിടണമെന്ന് ആജ്ഞാപിച്ചു. സമീപത്തുണ്ടായിരുന്നവരെയെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിരട്ടിയോടിക്കുകയും ചെയ്തു. ആര്‍എസ്എസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് സിപിഐഎം.
ശനിയാഴ്ച്ച ഉച്ചയോടെയാണ് ഈസ്റ്റര്‍ ആവശ്യത്തിനായി മാടിനെ അറുത്തത്. പ്രസവിക്കില്ലെന്ന് അറിഞ്ഞതോടെയാണ് മൂന്നു വയസ്സ് പ്രായമുള്ള പശുവിനെ ഇറച്ചിക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ആദ്യം പൊലീസില്‍ പരാതിപ്പെടാന്‍ പോലും ജോസ് തയ്യാറായിരുന്നില്ല. ഇന്നലെ വൈകിട്ടോടെയാണ് ജോസ് ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: