കടുത്ത വരൾച്ചയുടെ പശ്ചാത്തലത്തിൽ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. നെയ്യാര്‍ ഡാമില്‍നിന്നുള്ള വെള്ളം അരുവിക്കരയിലേക്കെത്തിക്കാനുള്ള സാധ്യതകളും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കടുത്തവരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം തലസ്ഥാനനഗരത്തില്‍ കുടിവെള്ള വിതരണത്തിന് ജലഅതോറിറ്റി കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തി. അരുവിക്കരയില്‍ നിന്നുള്ള പമ്ബിങ് 25ശതമാനം കുറച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പമ്ബിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാല്‍വുവഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: