ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാകിസ്താന്റെ ആളില്ലാ വിമാനം പറക്കുന്നത് കണ്ടതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കരസേനയും വ്യോമസേനയും ബിഎസ്എഫും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളിലാണ് കനത്ത സുരക്ഷ സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്. പാക് അധീന കശ്മീരിലെ അഞ്ച് തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 38 നുഴഞ്ഞുകയറ്റക്കാരെ വധിച്ചുവെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. നുഴഞ്ഞുകയറി കശ്മീരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഒരുങ്ങുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്നും സൈന്യം വ്യക്തമാക്കി.
പാകിസ്താനെ വിറപ്പിച്ച ‘സർജിക്കൽ സ്ട്രൈക്കി’നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: