കാസര്‍ഗോഡ്: മദ്രസയിൽ മതപഠനത്തിനെത്തിയ യുവതിയെ മതപണ്ഡിതൻ നിരവധി തവണ ബലാല്‍സംഗം ചെയ്തതായി പരാതി. ഖുര്‍-ആന്‍ ക്ലാസില്‍ എത്തിയിരുന്ന ഭര്‍തൃമതിയായ യുവതിയെ പാലക്കാട് സ്വദേശിയായ മതപണ്ഡിതന്‍ കുഞ്ഞി മുഹമ്മദ് മൗലവി എന്ന അബു ഹന്നത്ത് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. തളിപ്പറമ്ബ് മന്നയില്‍ താമസിക്കുന്ന മൗലവി ഭര്‍തൃമതിയായ യുവതിക്ക് പ്രത്യേകമായി മതപഠന ക്ലാസ് നടത്തിയിരുന്നു. മതകാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിട്ടശേഷം യുവതിയെ ലൈംഗിക വിചാരങ്ങള്‍ കുത്തിവച്ചെന്നും അങ്ങനെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. മുപ്പത്തഞ്ചുകാരിയായ യുവതിയെ അവരുടെ വീട്ടില്‍ വച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചതായി അവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മതപഠന ക്ലാസിലെ സ്ത്രീപഠിതാക്കളെ ഏതൊക്കെ ക്ലാസില്‍ ഇരുത്തണമെന്ന് മൗലവി തന്നെയാണ് തീരുമാനിക്കാറ്. തനിക്കു വേണ്ടുന്ന ഇരകളെ പ്രത്യേക ബാച്ചിലിരുത്തി മതപഠന ക്ലാസ് ആരംഭിക്കുകയാണ് പതിവ്. ഖുര്‍-ആന്‍ പഠനത്തില്‍ ആരംഭിച്ച് ലൈംഗികതെയെക്കുറിച്ചുള്ള വിഷയങ്ങള്‍ വരെ ക്ലാസില്‍ പരാമര്‍ശങ്ങളാകും. ചിലര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കാറുണ്ടെങ്കിലും മനുഷ്യ ജീവിതത്തിലെ അത്യന്താപേക്ഷിതമായ കാര്യമാണ് ലൈംഗികതയെന്നും അതേക്കുറിച്ച് നല്ല അറിവുണ്ടാകണമെന്നും മൗലവി ഉദ്ബോധനം നടത്തും. അതിന് കൂട്ടായി ഇസ്ലാമിക ഗ്രന്ഥത്തില്‍ ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഉദ്ധരിക്കും. ഇങ്ങനെ എടുക്കുന്ന ക്ലാസുകളില്‍ സംശയമുന്നയിക്കുന്നവരെയാണ് ഇയാൾ പ്രത്യേകമായി നോട്ടമിടുക. അങ്ങനെയുള്ളവര്‍ക്ക് പ്രത്യേകമായി ക്ലാസ് നടത്തും. അത്തരക്കാരാണ് മൗലവിയുടെ പിടിയില്‍ അകപ്പെടുന്നത്. വിവിധ പ്രായക്കാര്‍ക്കായി പ്രത്യേകം പ്രത്യേകമായാണ് ക്ലാസെടുക്കാറുള്ളത്. ക്ലാസില്‍വച്ചുള്ള പരിചയം വളര്‍ന്ന് ഭര്‍ത്താവ് സ്ഥലത്തില്ലാത്ത വീടുകളില്‍ ഈ മതപണ്ഡിതന്‍ തക്കം നോക്കിയെത്താറുണ്ടെന്നും അങ്ങനെ ചിലര്‍ ഇയാളുടെ ഇംഗിതത്തിന് വഴങ്ങേണ്ടിവന്നതായും വിവരമുണ്ട്. എന്നാല്‍ ഇതൊന്നും ഇയാള്‍ ജോലി ചെയ്തിരുന്ന മസ്ജിദിന്റെ ഭാരവാഹികള്‍ അറിഞ്ഞിരുന്നില്ല. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com