പാമ്പാടി: അയല്‍വാസികളെ വസ്ത്രം പൊക്കിക്കാണിക്കുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഭക്ഷണവും മരുന്നുമില്ലാതെ കിടന്ന മാനസികരോഗികളായ ഒരു കുടുംബത്തിന് രക്ഷകരായി. പാമ്പാടി എസ്.ഐ. എം.ജെ. അരുണാണ് കൂരോപ്പട ചാത്തനാംപതാല്‍ നെല്ലിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ മാനസികരോഗികളായ മറിയാമ്മ, മകള്‍ ജെയ്‌നി, ആണ്‍മക്കളായ മാത്യു, വിനോദ് എന്നിവരെ കണ്ടെത്തിയത്. വിനോദ് അയല്‍വാസികളെ വസ്ത്രം പൊക്കിക്കാണിക്കുന്നു എന്ന പരാതി അന്വേഷിക്കുവാനാണ് ഇവിടെ എത്തിയത്. എന്നാൽ കണ്ട കാഴ്ച ദയനീയമായിരുന്നു. സ്ഥലവും വീടും ഉണ്ടെങ്കിലും സമയത്തിനു ഭക്ഷണവും മരുന്നും കൊടുക്കുവാന്‍ ആരുമില്ലാതിരുന്നതിനാല്‍ മറിയാമ്മയും ജെയ്‌നിയും അവശനിലയിലായിരുന്നു.
തുടർന്ന്, വനിതാ കമ്മിഷനംഗം പ്രമീളാദേവിയുടെ നേതൃത്വത്തില്‍ സംഘമായെത്തിയവര്‍ ബലമായി വീടിനുള്ളില്‍ കടക്കുകയായിരുന്നു. ആറുമാനൂര്‍ ആശുപത്രിയില്‍ എല്ലാവരേയും പരിശോധിച്ച ഡോക്ടര്‍ ഈ വീട്ടിലെ അഞ്ചുപേര്‍ക്കും മാനസികരോഗമുള്ളതായി അറിയിച്ചു. മറിയാമ്മയും മകള്‍ ജെയ്‌നിയും കടുത്ത മാനസികരോഗികളായിരുന്നു. ആംബുലന്‍സുമായി വന്ന് ഇന്നലെ ഉച്ചയ്ക്കാണ് ഈ കുടുംബത്തെ രക്ഷിച്ചത്. ഇവരെത്തിയില്ലായിരുന്നുവെങ്കില്‍ നാളുകള്‍ക്കുള്ളില്‍ കൂട്ടമരണം വരെ സംഭവിക്കാമായിരുന്നെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. മറിയാമ്മയെ ആംബുലന്‍സില്‍ കയറ്റാന്‍ ബലപ്രയോഗം വേണ്ടിയും വന്നു. ഇതിനിടെ മറിയാമ്മ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റജിയെ ആക്രമിക്കാനും ശ്രമിച്ചു. അഡീഷണല്‍ എസ്.ഐ. ടോം മാത്യു, സിവില്‍ പോലീസ് ഓഫീസര്‍ സാബു എന്നിവരും രക്ഷകസംഘത്തിലുണ്ടായിരുന്നു.
അയല്‍വാസികളുമായി യാതൊരു ബന്ധവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ യഥാര്‍ഥ വിവരം ആര്‍ക്കും ലഭ്യമായിരുന്നില്ല. നാല്പതു വയസിനു മുകളിലുള്ള മക്കളൊന്നും വിവാഹിതരുമായിട്ടില്ല. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി, വനിതാ കമ്മിഷന്‍ അംഗം പ്രമീളാദേവി, പഞ്ചായത്തംഗം ഷീല, എസ്.ഐ. എം.ജെ. അരുണ്‍, പാലിയേറ്റീവ് പ്രവര്‍ത്തകന്‍ തോമസ് വര്‍ഗീസ് എന്നിവര്‍ വീണ്ടും ഇവരുടെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കുര്യാക്കോസില്‍നിന്നും സമ്മതപത്രവും എഴുതി വാങ്ങി മറിയാമ്മയേയും ജെയ്‌നിയേയും ആറുമാനൂരില്‍ മാനസികരോഗികളായ സ്ത്രീകളെ സംരക്ഷിക്കുന്ന സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മാത്യുവിനെ അരുവിക്കുഴിയിലെ ലൂര്‍ദ് ഭവനിലും എത്തിച്ചു.
എന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ ആ ചുംബന രംഗം ഇതാ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: