കൊച്ചി: ആക്രമണത്തിന് പാകിസ്താന്‍ വീണ്ടും മുതിരുകയാണെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിച്ചേ മതിയാകൂവെന്നും പാകിസ്താനുമായി 15 ദിവസത്തോളം നീണ്ടു നിന്നേക്കാവുന്ന യുദ്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മേജര്‍ രവി.
തീവ്രവാദികളെയാണ് നമ്മള്‍ ഇല്ലാതാക്കുന്നത്. ഇന്നലെ രാത്രി അക്രമണത്തിലൂടെ അത് നമുക്ക് മനസ്സിലാവും. ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് ഇന്നലെ സൈന്യം നടത്തിയ മിന്നലാക്രമണമെന്ന് മേജര്‍ രവി പറഞ്ഞു. വ്യോമാക്രമണമല്ല ഇന്ത്യ നടത്തിയതെന്നും ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്തത് കരസേനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആവില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചുവെന്ന് ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് നിയന്ത്രണരേഖ മറികടന്ന് ഒരു ആക്രമണം ഇന്ത്യ നടത്തിയിരിക്കുന്നത്.
ഒരു വർഷത്തിനിടെ സ്കൂൾ അസിസ്റ്റന്റ്, 15കാരി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തത് 14 തവണ !
മമ്മൂട്ടിയുമൊത്തുള്ള സെറ്റിൽ സംവിധായകർ ഭയക്കുന്ന ഒരേയൊരു കാര്യം ഇതാണ് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: