ഉത്തര്‍പ്രദേശില്‍ രണ്ട് വനിത പോലീസ് കോണ്‍സ്റ്റബിള്‍മാർ മാനഭംഗത്തിനിരയായി. ഗ്വാളിയോറിലും മധുര ജംഗ്ഷനിലുമായാണ് വനിത കോണ്‍സ്റ്റബിള്‍മാര്‍ മാനഭംഗത്തിനിരയായത്. മധുര ജംഗ്ഷനില്‍ സത്യേന്ദ്ര സിങ് എന്ന് പോലീസ് കോണ്‍സ്റ്റബിള്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് ഒരു പരാതി. മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി വനിത കോണ്‍സ്റ്റബിളിനെ പീഡിപ്പിക്കുകയായിരുന്നു. വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് സത്യേന്ദ്ര സിങ് പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ഗ്വാളിയോറില്‍ തന്നെയാണ് ഇവരും നേരത്തെ ജോലി ചെയ്തിരുന്നത്.
ഗ്വാളിയോറിലെ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് രണ്ടാമത് മാനഭംഗത്തിന് ഇരയായത്. നരേന്ദ്ര, ബബ്ബല്‍ എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. കൃഷ്ണനഘറിലെ ഒരു ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. അവിടെ നച്ച് നരേന്ദ്ര മാനഭംഗപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഹോട്ടലുടമയും ബബ്ബലും അവിടേക്ക് ആരും വരാതിരിക്കാന്‍ കാവല്‍ നിന്നെന്നും പരാതിയില്‍ പറയുന്നു.
കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: