ഭര്‍ത്താവിനും മകള്‍ക്കും മുന്‍പിലിട്ട് വീട്ടമ്മയെ കൂട്ടലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ 4 പേര്‍ക്ക് തടവും ചാട്ടയടിയും. മൂന്ന് സൗദി പൗരന്മാരും ഒരു സുഡാനിയുമാണ് കേസിലെ പ്രതികള്‍. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. പീഡനത്തിന് പുറമേ 10000 റിയാലും എട്ട് മൊബൈല്‍ ഫോണുകളും സംഘം മോഷ്ടിച്ചു. ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി സ്ത്രീയെ വീണ്ടും പീഡിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ പ്രതികള്‍ ആദ്യം സംഭവം നിഷേധിച്ചെങ്കിലും വൈദ്യപരിശോധനയില്‍ പിടിയിലായതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ 17 വയസ്സുകാരന് 17 വര്‍ഷം കഠിന തടവും 2500 ചാട്ടയടിയും മറ്റ് മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവും 1500 ചാട്ടയടിയുമാണ് വിധിച്ചിരിക്കുന്നത്. 50 തവണകളായിട്ടാണ് ചാട്ടയടി നല്‍കുക. ശിക്ഷ കുറഞ്ഞു പോയി എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ്. ഭര്‍ത്താവിനെ ഇലക്‌ട്രിക് വയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രവാസി വീട്ടമ്മയാണ് പീഡനത്തിനിരയായത്.
കണ്ണുനീരോടെ മോഹൻലാൽ പറഞ്ഞു; ഇതാണ് എന്റെ അടുത്ത സിനിമ ! കിരീടത്തിനു പിന്നിലെ ആരുമറിയാത്ത കഥ !
ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: