HomeAround KeralaErnakulamശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്....കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും...

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൊച്ചി: മയക്കുമരുന്നുനല്‍കി മയക്കി പെൺകുട്ടികൾക്കൊപ്പമുള്ള നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത പണം തട്ടിയ കേസില്‍ പ്രതികളുടെ സഹായിയായി പ്രവര്‍ത്തിച്ച സ്ത്രീകളില്‍ ഒരാള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി മട്ടാഞ്ചേരി കരുവേലിപ്പടി സ്വദേശി ഷിബിലിയുടെ കൊച്ചിയിലെ സ്ഥാപനത്തിലെ റിസപ്ഷണിസ്റ്റായി ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിനി ബബിതയെയാണ് കൊല്ലത്തുനിന്നു പിടികൂടിയത്. പരാതിക്കാരനായ സ്വകാര്യ കമ്പനി മാനേജര്‍ അജിത്തിനെ നഗ്‌നനാക്കി എടുത്ത ദൃശ്യങ്ങളിലുള്ള സ്ത്രീ ബബിതയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കേസില്‍ ഒരു സ്ത്രീ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് വ്യക്തമാക്കി. അജിത്തിന്റെ പരാതിയില്‍ മട്ടാഞ്ചേരി കരുവേലിപ്പടി സ്വദേശി ഷിബിലി (37), തോപ്പുംപടി രാമേശ്വരം അമ്പലത്തിനടുത്ത് പീടികപ്പറമ്പില്‍ വീട്ടില്‍ ഡാനി (31), ഉദയംപേരൂര്‍ കൊച്ചുപള്ളിയില്‍ പുതുകുളങ്ങര വീട്ടില്‍ ശരത് (22), തൃശൂര്‍ തലശേരി ചെറവില്‍പീടികയില്‍ വീട്ടില്‍ മുസ്തഫ (27) എന്നിവരെ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തിരുന്നു. താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് ബബിതയുടെ വാദം.

 

 

കൊച്ചിയില്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലാണ് ബബിത ജോലി ചെയ്തിരുന്നത്. സാമ്പത്തികപ്രയാസങ്ങളെത്തുടര്‍ന്നാണ് ഷിബിലിയുടെ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നത്. കണിയാംപുഴിയിലെ ഷിബിലിയുടെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഈ ഫഌറ്റിലേക്കാണ് അജിത്തിനെ കൊണ്ടുവന്നത്. അവിടെവച്ച് അജിത്തിനൊപ്പമുള്ള നഗ്നഫോട്ടോ എടുത്തു. ശമ്പളം തരില്ലെന്നു ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിച്ചതെന്നാണ് യുവതിയുടെ നിലപാട്. എന്നാല്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

 

 

 

മുഖ്യപ്രതി ഷിബിലി കാമുകിക്കൊപ്പം ബ്ലൂഫിലിം ചിത്രീകരിച്ച് വില്പന നടത്തിയ കേസിലെ പ്രതിയുമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണു കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ ഒരു ഇലക്‌ട്രോണിക്‌സ് സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ അജിത്തിനെയാണു പ്രതികള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തത്. അജിത്തിനു മൊബൈല്‍ സിം കണക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ ഉണ്ടെന്നു മനസിലാക്കിയ ഷിബിലി തനിക്കു ഫിലിം ഫീല്‍ഡില്‍ നല്‍കാനായി 25 സിം കാര്‍ഡുകള്‍ വേണമെന്നാവശ്യപ്പെട്ടു വൈറ്റിലയിലുള്ള ഇയാളുടെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഫ്‌ളാറ്റിലെത്തിയ അജിത്തിനു കുടിക്കാനായി ശീതളപാനീയം നല്‍കി. ഇതു കഴിച്ചയുടന്‍ ബോധം നഷ്ടപ്പെട്ട അജിത്തിനെ നഗ്‌നനാക്കി സ്ത്രീകള്‍ക്കൊപ്പം ഫോട്ടോയെടുത്തു. പിന്നീട് പത്തു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോ ഇന്റര്‍നെറ്റു വഴി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ഭീഷണി.

കണ്ണുനീരോടെ മോഹൻലാൽ പറഞ്ഞു; ഇതാണ് എന്റെ അടുത്ത സിനിമ ! കിരീടത്തിനു പിന്നിലെ ആരുമറിയാത്ത കഥ !

വിളവ് തിന്നുന്ന വേലി ! മദ്യലഹരിയിൽ മജിസ്‌ട്രേറ്റിന്റെ പരാക്രമം നടുറോഡിൽ ! തടയാൻ ചെന്ന പോലീസിനും കിട്ടി അടി !

ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments