അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ ആളുകൾ കൂട്ടത്തോടെ അമേരിക്ക വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആളുകളുടെ തള്ളിക്കയറ്റം മൂലം കാനഡയുടെ കുടിയേറ്റത്തിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ന്നു. വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലച്ച മട്ടിലാണ്. കാനഡയില്‍ താമസിക്കാനോ കനേഡിയന്‍ പൗരത്വം സ്വീകരിക്കാനോ സഹായിക്കുന്ന വെബ്‌സൈറ്റാണ് ജനബാഹുല്യം കാരണം തകര്‍ന്നിരിക്കുന്നത്. വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് പേജ് ലോഡ് ചെയ്യുന്നു എന്ന സന്ദേശം മാത്രമാണ് കാണാന്‍ കഴിയുന്നത്. താങ്ങാവുന്നതിലുമധികം ആളുകള്‍ ഒരേസമയം വെബ്‌സൈറ്റില്‍ കയറുന്നതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.വലിയ വിഭാഗം ആളുകള്‍ അമേരിക്ക വിടാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നൽകുന്ന സൂചന.
അമേരിക്കയിലെ ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് കുടിയേറ്റത്തെക്കുറിച്ചുള്ള വിവരങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ട്രംപ് പ്രസിഡന്റാകും എന്ന സൂചനകള്‍ വന്നതോടെയാണ് പലരും കുടിയേറ്റത്തിനായുള്ള വഴികള്‍ തടിത്തുടങ്ങിയത്. സര്‍വ്വേ ഫലങ്ങള്‍ ഹിലരിയ്ക്ക് അനുകൂലമായതിനാല്‍ ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല.
കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: