മാനന്തവാടി: ഭാര്യയോടുള്ള വൈരാഗ്യം തീർക്കാൻ യുവാവിനെയും ഭാര്യയേയും അവിഹിതം ആരോപിച്ച് മർദിച്ച സംഭവത്തിൽ ഭർത്താവടക്കം നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാൽ സ്വദേശികളായ ഇലഞ്ഞിക്കൽ സുധീഷ് (36), കപ്പലുമാക്കൽ അഖിൽ കെ വർക്കി (28), പഴയ വീട്ടിൽ അനൂപ് (28), മുണ്ടുപാലത്തിങ്കൽ മത്തായി (60) എന്നിവരെയാണ് മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റ് ചെയ്തത്. പെരുവക വാടക കോട്ടേഴ്‌സിൽ താമസിക്കുന്ന യുവതിയുടെയും എരുമത്തെരുവ് സ്വദേശിയായ യുവാവിന്റെയും പരാതി പ്രകാരമാണ് അറസ്റ്റ്. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് ആക്രമണം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരവും കുട്ടിയെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലിസിന് ലഭിച്ച പരാതി ഇങ്ങനെ: സുധീഷിന്റെ ഭാര്യയും സുധീഷും ഏഴ് വർഷങ്ങളായി പിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യയും കുട്ടിയും പെരുവകയിലെ സ്വകാര്യ വ്യക്തിയുടെ കോട്ടേഴ്‌സിൽ താമസിച്ചുവരികയാണ്. സുധീഷിന് ഭാര്യയോടുള്ള വൈരാഗ്യം മൂലം ഭാര്യയെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എരുമത്തെരുവ് സ്വദേശിയായ യുവാവിനെ ഭാര്യയുടെ കോട്ടേഴ്‌സിലെത്തിച്ച് മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
സുധീഷും മറ്റു മൂന്ന് പേരും ചേർന്നാണ് അവിഹിതം ആരോപിച്ച് യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതിയുള്ളത്. ഇതിനിടയിൽ 11 വയസുള്ള കുട്ടിക്കും മർദനമേറ്റിട്ടുണ്ട്. മാനന്തവാടി ബസ് സ്റ്റാൻഡിലെത്തിയ യുവാവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. അതിന് ശേഷമായിരുന്നു പീഡനം. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും ആരോപണം ഉണ്ട്. തുടർന്ന് യുവാവിന്റെയും സുധീഷിന്റെ ഭാര്യയുടേയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് സംഭവ സ്ഥലത്തെത്തുകയും പ്രതികളെ കയ്യോടെ പിടികൂടുകയുമായിരുന്നു.
സൗദിയില്‍ വീട്ടുജോലിക്ക് നില്ക്കുന്ന വിദേശികള്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ
ഞാനും അനിലും സാധാരണ ഭാര്യാഭര്‍ത്താക്കന്മാരെ പോലെയല്ല ; മീര ജാസ്മിന്‍
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: