HomeAround Keralaആധാറിന്റെയും പാൻ കാർഡിന്റെയും ഫോട്ടോ ഫോണിൽ ഉണ്ടെങ്കിൽ വേഗം ഡിലീറ്റ് ചെയ്തോളൂ; ഇല്ലെങ്കിൽ തിരുവനന്തപുരത്ത് ഈ...

ആധാറിന്റെയും പാൻ കാർഡിന്റെയും ഫോട്ടോ ഫോണിൽ ഉണ്ടെങ്കിൽ വേഗം ഡിലീറ്റ് ചെയ്തോളൂ; ഇല്ലെങ്കിൽ തിരുവനന്തപുരത്ത് ഈ വീട്ടമ്മയുടെ അനുഭവം ഉണ്ടാകും !

18,000രൂപ അടച്ചില്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് വഞ്ചിയൂരിലെ വീട്ടമ്മയ്ക്ക് ചൈനീസ് വായ്പാ ആപ്പിന്റെ ഭീഷണി. വായ്പയ്ക്ക് വീട്ടമ്മ അപേക്ഷിച്ചിട്ടില്ല. ഉടനടി പണമടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പരുകളിലേക്കെല്ലാം അയയ്ക്കുമെന്ന് വിദേശനമ്പരിൽ നിന്ന് ഇന്നലെ രാവിലെയാണ് സന്ദേശമെത്തിയത്. വൈകിട്ടോടെ മൂന്ന് സുഹൃത്തുക്കൾക്ക് ഫോണിലെ ഗാലറിയിലുണ്ടായിരുന്ന വീട്ടമ്മയുടെ ചിത്രവും ആധാർ, പാൻകാർഡ് കോപ്പികളും ചൈനീസ് ആപ്പുകാർ വാട്സ്ആപ്പിൽ അയച്ചുകൊടുത്തു. പണമടച്ചില്ലെങ്കിൽ മൂന്നാംകക്ഷിക്ക് കേസ് കൈമാറുമെന്നും അവർ ഇതിലും മോശമായ കാര്യങ്ങൾ ചെയ്യുമെന്നും വഞ്ചിയൂരിലെ വീട്ടമ്മയ്ക്ക് ഇവർ സന്ദേശമയച്ചു. തട്ടിപ്പിനിരയായ വീട്ടമ്മ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

റിസർവ് ബാങ്കിന്റെ നിയന്ത്രണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവർത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമാണ് പിന്നിൽ. വേഗത്തിൽ വായ്പ ലഭിക്കുമെന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആപ്പുകൾ രഹസ്യമായി ഫോണിലെത്തും. ഫോണിലെ കോൺടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പ് കടന്നുകയറി ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോർത്തിയെടുക്കും. ആധാർ,പാൻ ചിത്രങ്ങൾ ഫോൺഗാലറിയിലുണ്ടെങ്കിൽ വൻതുക വായ്പയെടുത്തതായി രേഖയുണ്ടാക്കും. പിന്നാലെ വായ്പാ തിരിച്ചടവ് മുടക്കിയെന്നും സാമ്പത്തിക തട്ടിപ്പുകാരനാണെന്നുമുള്ള സന്ദേശം കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കെല്ലാം അയയ്ക്കും.

കൂടാതെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ജാമ്യക്കാരാക്കിയാണ് വായ്പയെടുത്തെന്ന വ്യാജസന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും. ഫോണിൽ സേവ് ചെയ്ത നമ്പരുകളിലേക്ക് വായ്പാത്തട്ടിപ്പുകാർ രാവും പകലും വിളിച്ച് പണമടയ്ക്കാനാവശ്യപ്പെടും. തട്ടിപ്പിനിരയായ ആളുടെ പേരിൽ ഡിഫോൾട്ടർ എന്ന വാട്സാപ് ഗ്രൂപ്പ് തുടങ്ങിയും സന്ദേശങ്ങളയയ്ക്കും. കുറച്ചു കഴിയുന്നതോടെ തട്ടിപ്പുകാരുടെ മട്ടുമാറും. നിങ്ങളുടെ ഫോണിന്റെ ഗാലറിയിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളും അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും അയയ്ക്കും. ഇതോടെ മിക്കവാറും ആളുകൾ ചോദിച്ച പണം കൊടുത്ത് ഒഴിവാക്കുകയാണ്.

courtesy: keralakaumudi

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments