വെങ്ങല്ലൂരിലെ മുത്തൂറ്റ് ബ്രാഞ്ചിന്റെ മനുഷ്യത്വരഹിത നടപടിയില് പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. മിനിഞ്ഞാന്ന് രാത്രി 9 മണിക്ക് ഇതേ ഓഫീസിലെ ജീവനക്കാരനായ അഭിരാജ് ബൈക്ക് അപകടത്തില് മരണമടഞ്ഞു. പിറ്റേ ദിവസം രാവിലെ (ഇന്നലെ ) എട്ടരയ്ക്ക് തന്നെ പതിവു പോലെ ഓഫീസ് തുറന്ന് പ്രവര്ത്തനമാരംഭിച്ചു. തലേന്ന് വരെ ഓഫീസിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്നു ജോലി ചെയ്തയാൾ മരിച്ചിട്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ ജീവനക്കാരെല്ലാം എത്തി ജോലി തുടങ്ങി. പ്രമുഖ ധനകാര്യ സ്ഥാപനത്തിലാണ് സംഭവം. പണയം വയ്ക്കലും പലിശ കൊടുക്കലുമൊക്കെയായി ഇടപാടുകൾ തകൃതിയായി നടന്നതോടെ നാട്ടുകാർ ഇടപെട്ടു. ജീവനക്കാരുടെ ജീവന് പുല്ലു വിലയാണു കൽപ്പിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. അഭിരാജ് ജോലി ചെയ്ത സ്ഥാപനത്തിൽ നാട്ടുകാർ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മുത്തൂറ്റ് സ്ഥാപനങ്ങളുടെ ഉടമയുടെ മകൻ രണ്ടു കൊല്ലം മുമ്പു കൊല്ലപ്പെട്ടപ്പോൾ മൂന്നു ദിവസം അടച്ചിട്ട സ്ഥാപനമാണ് ഇത്. പണത്തിനോടുള്ള ആർത്തി കൊണ്ട് സ്വന്തം സഹോദരങ്ങളെ പ്പോലും മറന്നു പോകുന്ന മനഃസാക്ഷിയില്ലാത്ത ഇതു പോലത്തെ സ്ഥാപനങ്ങളുടെ നടപടി ലജ്ജാകരമാണ്.
പണയം വച്ച പാദസരം തിരിച്ചെടുത്ത് അനിൽ മകളുടെ ചേതനയറ്റ ദേഹത്ത് അണിയിച്ചു….. എത്തിയത് മകളുടെ ആഗ്രഹപ്രകാരം വിലകൂടിയ ഷർട്ടും ധരിച്ച്….. മൂലമറ്റത്തെ ഈ കാഴ്ച കണ്ടവർ അതെങ്ങിനെ മറക്കും ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: