HomeAround KeralaIdukkiഫേസ്ബുക്ക് പ്രണയം; ഭാര്യയുടെ ഫേസ് ബുക്ക് കാമുകന് കെണിയൊരുക്കി ഭർത്താവ്

ഫേസ്ബുക്ക് പ്രണയം; ഭാര്യയുടെ ഫേസ് ബുക്ക് കാമുകന് കെണിയൊരുക്കി ഭർത്താവ്

ഇടുക്കിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതിനു പിന്നിൽ വിവാഹിതയായ കാമുകിയുമായുള്ള ഫേസ് ബുക്ക്‌ പ്രണയം. ഒടുവിൽ സസ്പൻസ് നിറഞ്ഞ ക്ലൈമാക്സിൽ യുവാവിനെ ഇന്നലെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബാലൻപിള്ള സിറ്റി പാറംതോട്ടത്തിൽ ജിബിൻ ആന്റണിയാണ് ആശുപത്രിയിൽ കഴിയുന്നത്‌.
പോലീസ് പറയുന്നതിങ്ങനെ:
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി ജിബിൻ പ്രണയത്തിലായിരുന്നു. യുവതിയുടെ വിവാഹശേഷവും ഈ ബന്ധം തുടർന്നു. എന്നാൽ, ഇത് ഭർത്താവ് അറിഞ്ഞതോടെ പ്രശ്നമായി. യുവാവിനെ കുടുക്കാൻ തീരുമാനിച്ച ഭർത്താവ് ഞായറാഴ്ച രാത്രിയിൽ ‘ഉടൻ എത്തണം’ എന്നൊരു മെസ്സേജ് യുവതിയുടെ ഫേസ് ബുക്ക് മെസ്സേജ് വഴി യുവാവിനു അയച്ചു. തുടർന്നു ഈട്ടക്കാനത്തെത്തിയ ജിബിനെ ഭർത്താവും സഹോദരനും ചേർന്ന് മർദിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ജിബിൻ കമ്പമ്മെട്ട് ഭാഗത്തുള്ള കാട്ടിൽ ഒളിച്ചു. ചൊവ്വാഴ്ച രാവിലെ പശുവിനെ മേയ്ക്കാൻ എത്തിയ ആളാണ്‌ അബോധാവസ്ഥയിൽ കിടന്ന ജിബിനെ കണ്ടത്. ജിബിന്റെ കൈകാലുകൾക്കും മുഖത്തും പരിക്കുണ്ട്.

Also read: ഈ കുടുംബിനിയുടെ ജീവിതം തകർത്തത്‌ കടൽ കടന്നു വന്ന ആ മിസ്സ്ഡ് കോളോ ?

ജീപ്പ് ഡ്രൈവറായ ജിബിൻ ഞായറാഴ്ച രാത്രി ആശുപത്രി ആവശ്യത്തിനുള്ള ഓട്ടം പോവുകയാണെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്‌. കാണാതായതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ രാത്രിയിൽ ഈട്ടക്കാനത്തു രണ്ടു പേര് ചേർന്ന് ജിബിനെ മർദ്ദിച്ചതായി വിവരം ലഭിച്ചു. പിന്നീട് നടത്തിയ തെരച്ചിലിൽ ജീപ്പും സമീപവാസിയുടെ വീട്ടിൽ നിന്നും ജിബിന്റെ വസ്ത്രവും മൊബൈൽ ഫോണും സമീപത്തെ പാറയിൽ നിന്നും സ്വർണമാലയും ജീപ്പിന്റെ താക്കോലും കണ്ടെടുത്തു. പിന്നീട് ബന്ധുക്കളുടെ പരാതിയിൽ അഗ്നിശമനസേന വിരലടയാള വിദഗ്ദർ, ഡോഗ് സ്ഖുഅർദ് എന്നിവര് തെരച്ചിൽ നടത്തി. ഇന്നലെ തിരച്ചിൽ തുടരുന്നതിനിടയിലാണ് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ജിബിൻ ചികിത്സയിൽ ഉണ്ടെന വിവരം കിട്ടിയത്. എന്നാൽ, 2 ദിവസത്തോളം ജിബിൻ അബോധാവസ്ഥ യിലായിരുന്നുവെന്നതിൽ ദുരൂഹത ബാക്കി നില്ക്കുന്നു. കട്ടപന ഡിവൈഎസ്പി pk ജഗദീഷ്, നെടുംകണ്ടം സി ഐ എന ബാബുക്കുട്ടൻ, കംബമ്മെട്ട് എസ് ഐ KA ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിൽ ഊര്ജ്ജിത അന്വേഷണം നടന്നു വരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments