കൊച്ചി: മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവംനടന്നത് കൊച്ചിയിലെ വൈപ്പിൻ എന്ന സ്ഥലത്താണ്. സ്വന്തം പിതാവും സഹോദരനും ചേർന്ന് പ്രായപൂർത്തിയയാകാത്ത പതിനാലുകാരിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ മാനസിക നില തകരാറായതിനെ തുടർന്ന് സ്‌കുളിൽ ടീച്ചർമാർ വിവരം തിരക്കിയപ്പോൾ ഞെട്ടിക്കുന്ന സംഭവങ്ങൾ. പിതാവിനെയും +2 കാരനായ സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നതുകൊച്ചിയിലെ വൈപ്പിൻ കരയിലാണ്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്വന്തം പിതാവും സഹോദരൻ എന്നിവരെ ഞാറക്കൽ പൊലീസ് അറസ്റ്റു ചെയ്തു. മീൻ കച്ചവടക്കാരനും വാടക വീട് ബ്രോക്കറുമാണ് അറസ്റ്റിലായ വ്യക്തി. +2 വിദ്യാർത്ഥിയാണ് ഇയാളുടെ മകൻ. പിതാവും മകനും മാറിമാറിയായിരുന്നു പീഡനം.
വൈപ്പിൻ കരയിലെ ഒറ്റമുറി വാടക വീട്ടിലാണ് ഇവരുടെ താമസം. പെൺകുട്ടിയെ കുടാതെ പെൺകുട്ടിയുടെ അമ്മയും, മുത്തമകനും ഈ ഒറ്റമുറിയിലാണ് താമസം. ഇവിടെ വച്ചാണ് പെൺകുട്ടി മൃഗീയ പീഡനത്തിന് ഇരയായത്. എറണാകുളത്ത് ക്ലീനിങ് ജോലിയാണ് പെൺകുട്ടിയുടെ അമ്മയ്ക്കുള്ളത്. വെളുപ്പിനെ എഴുന്നേറ്റ് അമ്മ ജോലീക്ക് പോയതിനിശേഷമാണ് അച്ഛന്റെ പീഡനം. അച്ഛന്റെ പീഡനം കണ്ടാണ് സഹോദരനും ഇതിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. 5 മാസത്തോളമായി പീഡനം തുടങ്ങിയിട്ട്. സ്‌കുളിൽ പോകുന്ന പെൺകുട്ടിക്ക് വീട്ടിലേക്ക് തിരിച്ചു പോകുന്നത് ഇഷ്മായിരുന്നില്ല. ക്ലാസ്സിലും കൂട്ടുകാരികൾക്ക് മിടയിൽ മൗനിയായി ഇരിക്കുന്നത് കണ്ടും കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കുളിലെ അദ്ധ്യാപിക കമാർ വിവരം തിരക്കിയപ്പോൾ പെൺകുട്ടി പൊട്ടി കരഞ്ഞുകൊണ്ടാണ് വിവരങ്ങൾ പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഞാറക്കല്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ഇതനുസരിച്ചു ഞാറയ്ക്കല്‍ സിഐ സാജന്‍ മര്‍ക്കോസിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ ആര്‍. രഗീഷ് പിതാവിനെയും സഹോദരനെയും കസ്റ്റഡിയില്‍ എടുത്തു.
ഗർഭം അലസിപ്പിക്കാൻ കഴിയാതെ ബലാൽസംഗത്തിനിരായ പെൺകുട്ടി; ഇത് നിയമത്തെ വിശ്വസിച്ചതിന്റെ ശിക്ഷയോ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: