കൊച്ചി: രക്ഷാബന്ധൻ ഒരു ഉത്തരേന്ത്യൻ ആചാരമാണെങ്കിലും കേരളത്തിലും അത് കുറച്ചു കാലമായി ആഘോഷിക്കാറുണ്ട്. ഉത്തരേന്ത്യയില്‍ രാഷ്ട്രീയ -കക്ഷിഭേദമന്യേ നടത്തുന്ന രക്ഷാബന്ധന്‍ ദിനം കേരളത്തില്‍ ആഘോഷിക്കുന്നത് ഒരു സംഘപരിവാര്‍ ആചാരണത്തിന്റെ ഭാഗമായാണ്. വര്‍ഷം തോറും രക്ഷാബന്ധന്‍ ദിനം ശരിക്കും രാഖി കെട്ടി ഉചിതമായി ആഘോഷിക്കുന്നതില്‍ ഇത്തവണയും ബിജെപി അനുഭാവികള്‍ വീഴ്ച്ച വരുത്തിയില്ല. ഇത്തവണ പക്ഷെ രക്ഷാബന്ധന്‍ ദിനം ബിജെപി ആഘോഷമാക്കിയതില്‍ മതമൈത്രി കൂടി ഉള്‍പ്പെടുത്തി. സീറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ രാഖിയണിയിച്ചാണ് ഇത്തവണ രക്ഷാബന്ധൻ മഹിളാമോർച്ച പ്രവർത്തകർ ആഘോഷിച്ചത്.
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും രക്ഷാബന്ധനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. . രക്ഷാബന്ധന്‍ നല്കുന്ന സന്ദേശത്തെ അനുകൂലിച്ചു കൊണ്ടാണ് കര്‍ദിനാള്‍ രംഗത്തെത്തിയത്. സഭാ ആസ്ഥാത്ത് രാഖികളുമായി എത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ സ്വീകരിച്ച പിതാവ് നല്ലവാക്കുകളോടെ അവരില്‍ നിന്നും രാഖി സ്വീകരിക്കുകയും ചെയ്തു. കാക്കനാട് സീറോ മലബാര്‍ സഭ ആസ്ഥാനത്ത് എത്തിയാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കര്‍ദ്ദിനാളിന്റെ കൈകളില്‍ രാഖി അണിയിച്ചത്. ആരതി ഉഴിഞ്ഞ ശേഷമായിരുന്നു താലത്തില്‍ നിന്ന് രാഖിയെടുത്ത് കര്‍ദ്ദിനാളിന്റെ കൈകളില്‍ ബന്ധിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ മോഹന്‍ദാസ് തുടങ്ങിയവരും മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
രക്ഷാബന്ധന്‍ മഹോത്സവത്തെ കുറിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞത് ഇങ്ങനെ:. ‘സാഹോദര്യമാണ് രാഖി ബന്ധിക്കുന്നതിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത് സ്ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശവും ഇതിലുണ്ട്.’
ഗർഭം അലസിപ്പിക്കാൻ കഴിയാതെ ബലാൽസംഗത്തിനിരായ പെൺകുട്ടി; ഇത് നിയമത്തെ വിശ്വസിച്ചതിന്റെ ശിക്ഷയോ?
വൈപ്പിനിൽ അച്ഛന്റെയും സഹോദരന്റെയും നിരന്തര ബലാൽസംഗത്തിനിരയായ പത്താം ക്ലാസുകാരി തുറന്നു പറയുന്നു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: