HomeAround KeralaIdukkiഒടുവിൽ അമ്മയുടെ ആത്മഹത്യാ ഭീഷണിക്കു മുൻപിൽ അവൾ വഴങ്ങി.... തൊടുപുഴയിൽ നടന്ന നടുക്കുന്ന ഒരു ശൈശവ...

ഒടുവിൽ അമ്മയുടെ ആത്മഹത്യാ ഭീഷണിക്കു മുൻപിൽ അവൾ വഴങ്ങി…. തൊടുപുഴയിൽ നടന്ന നടുക്കുന്ന ഒരു ശൈശവ വിവാഹം ഇങ്ങനെ !

തൊടുപുഴ: അന്യസംസ്ഥാനങ്ങളിൽ നടക്കുന്ന ശൈശവ വിവാഹ വാര്‍ത്തകള്‍ വരുമ്പോള്‍ മലയാളികള്‍ പുച്ഛിക്കാറുണ്ട്. എന്നാൽ ഈ വാർത്ത തൊടുപുഴയില്‍ നിന്നാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയാകേണ്ടിവന്ന പെണ്‍കുട്ടി ഒടുവില്‍ ശിശുക്ഷേമസമിതിയുടെ മുന്നില്‍ നീതി തേടി എത്തി. പിതാവ് ഉപേക്ഷിച്ച പെണ്‍കുട്ടിയെ രണ്ടാനച്ഛന്റെ ബന്ധു ആണ് വിവാഹം കഴിച്ചത്. അമ്മ ആത്മഹത്യാഭീഷണി മുഴക്കി പെണ്‍കുട്ടിയെ വിവാഹത്തിന് നിര്‍ബന്ധിയ്ക്കുകയായിരുന്നു.

 

 

പതിനാലര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയായത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മലപ്പുറത്താണ് ജോലി. ഒമ്പതാം ക്ലാസ്സുവരെ പെണ്‍കുട്ടി പഠിച്ചതും അവിടെ ആയിരുന്നു. അതിന് ശേഷമാണ് തൊടുപുഴയിലേക്ക് കൊണ്ടുവന്നത്. അമ്മ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വിവാഹത്തിന് സമ്മതിച്ചത് എന്നാണ് പെണ്‍കുട്ടി നല്‍കിയിട്ടുള്ള മൊഴി. അധികം ആരേയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് മുമ്പ് രക്ഷപ്പെടാന്‍ പെണ്‍കുട്ടിയ്ക്ക് അവസരം കിട്ടിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അമ്മയുടെ അടുത്ത് വന്നപ്പോള്‍ പെണ്‍കുട്ടി രക്ഷപെട്ട് കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. അമ്മക്കൊപ്പം മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം എത്തിയത്. ഇവിടെ വച്ച് ഭര്‍ത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കി. ഇതിനിടെ പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് ഒരുമിച്ച് പഠിച്ച ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് രക്ഷപെടുകയായിരുന്നു. . പെണ്‍കുട്ടി വിവരങ്ങള്‍ ധരിപ്പിച്ചതോടെ വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവര്‍ സഹായവുമായി രംഗത്തെത്തി. തുടര്‍ന്ന് ശിശുക്ഷേമ സമിതിക്കും പരാതി നല്‍കി.എന്നാൽ, ഇക്കാലത്തിനിടയിൽ തന്നെ ഭര്‍ത്താവ് ലൈംഗികമായോ ശാരീരികമായോ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഗർഭം അലസിപ്പിക്കാൻ കഴിയാതെ ബലാൽസംഗത്തിനിരായ പെൺകുട്ടി; ഇത് നിയമത്തെ വിശ്വസിച്ചതിന്റെ ശിക്ഷയോ?

കാരണമില്ലാതെ ശരീരത്തിൽ ഈ അഞ്ചുസ്ഥലങ്ങളിൽ പെട്ടെന്ന് വേദന ഉണ്ടാകുന്നോ ? ശരീരം നിങ്ങളോട് ഇക്കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments