ബാഗ്പത് (യു.പി): പശുവിനെ കൊന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ഗാസ്പുര ഗ്രാമത്തില്‍ നടത്തിയ റെയ്ഡിൽ 150 കിലോ ഗോമാംസം കൈവശം വെച്ചുവെന്ന സംശയത്തെ തുടർന്ന് 60 വയസ്സുകാരിയുള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. നാസിം എന്നയാളുടെ വീട്ടില്‍നിന്നാണ് മാംസം പിടിച്ചത്. 60കാരിയായ വഖീല, ഇവരുടെ അയല്‍ക്കാരന്‍ താലിബ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഗോവധ നിരോധ നിയമപ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു.ബജ്റംഗ്ദളും മറ്റ് ഹൈന്ദവ സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. പശുവിനെ കൊന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്തില്ളെങ്കില്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. അതേസമയം, പിടിച്ചെടുത്ത മാംസം പശുവിന്‍േറതാണോയെന്നു വെറ്ററിനറി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനക്ക് ലബോറട്ടറിയിലേക്ക് അയച്ചതായി അഡീഷനല്‍ പൊലീസ് സൂപ്രണ്ട് അസീസുല്‍ ഹഖ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: