ബസിലുണ്ടായ തർക്കത്തെ തുടർന്ന് സഹപാഠിയായ വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. തുറവൂർ പാട്ടുകുളങ്ങര സ്വദേശിയാണ് ചേർത്തല പോലീസ് പിടികൂടിയത്. ജൂലായ് 5 ബുധനാഴ്ച വൈകീട്ട് ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. ബസിൽ പെൺകുട്ടിയെയും കൂട്ടുകാരികളെയും മുന്നോട്ട് പോകാൻ അനുവദിക്കാതെ ആനന്ദ് തൊട്ടുരുമി നിൽക്കാൻ ശ്രമിച്ചു. ഇത് പെൺകുട്ടി ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
ഇതിന്ടെ പെൺകുട്ടിയെ പിന്നിലൂടെ കയറിപ്പിടിക്കാനും ഇയാൾ ശ്രമിച്ചു. സഹപാഠികളോടും ഇയാൾ അതിക്രമം തുടർന്നതോടെ പെൺകുട്ടിയും കൂട്ടുകാരികളും മാറി നിൽക്കാൻ ശ്രമിച്ചു. എന്നാൽ ഇവരെ കടന്നുപോകാൻസമ്മതിക്കാതെ ഇയാൾ വീണ്ടും തൊട്ടുരുമ്മി നിൽക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ബഹളം വച്ച് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ചേർത്തലയിലിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന ആനന്ദ് പെൺകുട്ടിയെ തടഞ്ഞുനിർത്തി മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയായിരുന്നു.
ബസിൽ നിന്നിറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെയാണ് പെൺകുട്ടി ആക്രമണത്തിനിരയായത്. കോളേജിൽ നിന്നും ബസിൽ കയറിയ പെൺകുട്ടിയെയും കൂട്ടുകാരികളെയും സഹപാഠിയായ ആനന്ദ് മുന്നോട്ട് പോകാൻ അനുവദിക്കാതെ തൊട്ടരുമി നിന്നിരുന്നു. പെൺകുട്ടി ഇത് ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത്. ജംക്ഷനിൽ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും സ്ഥലത്തെത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ചേർത്തല പോലീസ് അറസ്റ്റ് ചെയ്ത ആനന്ദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.