പ്രണയം നടിച്ച് മദ്യം നൽകി പീഡിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കാമുകൻ ഉൾപ്പെടെ മൂന്നു പേർ ഒളിവിലാണ്. തുറവൂർ വളമംഗലം കൊച്ചുപുത്തൻതറ രാജേഷ് (28), പട്ടണക്കാട് പുലരിനിലയത്തിൽ ജിനദേവ് (29) എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധമുള്ള മൂന്നുപേർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്നു പറഞ്ഞ് പട്ടണക്കാട്ടുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മദ്യം നൽകിയശേഷമായിരുന്നു ഇത്. പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറി.
ആലപ്പുഴ വനിതാ സെൽ എസ്.ഐ. ജെ.ശ്രീദേവിയുടെ നേതതൃത്വത്തിൽ പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തതോടെയാണ് സംഘം ചേർന്ന് പീഡിപ്പിച്ചതായി വിവരം അറിയുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പട്ടണക്കാട് സ്വദേശിയായഅഖിൽ കൃഷ്ണയുമായി പെണ്‍കുട്ടി
പ്രണയത്തിലായിരുന്നു. ഒന്നരവർഷം മുൻപാണ് പെൺകുട്ടി പരിചയപ്പെടുന്നതും സ്നേഹത്തിലാകുന്നതും. ഒരുവർഷത്തോളം പലസ്ഥലങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ മദ്യം നൽകിയശേഷം പീഡിപ്പിച്ചു.ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരമറിഞ്ഞ് അമ്മ പെൺകുട്ടിയെ എറണാകുളത്തേക്കു കൊണ്ടുപോയി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് എറണാകുളം നോർത്ത് പൊലീസിനെ വിവരം അറിയിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലുകൾക്കുശേഷം വൈദ്യപരിശോധന നടത്തി കുത്തിയതോട് പൊലീസിന് കൈമാറി.