ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കയറ്റിക്കൊണ്ട് പോയതായി പരാതി. താല്‍ക്കാലിക ജീവനക്കാരാണ് വസ്തുക്കള്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കടത്താന്‍ ശ്രമിച്ച സാധനങ്ങള്‍ പിടിച്ചെടുത്തു. ഭക്ഷണത്തിന് ക്ഷാമം നേരിട്ടതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. മികച്ച രീതിയില്‍ നടക്കുന്ന ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപിലെ ഏക കല്ലുകടി ഇന്നലെ ഭക്ഷണവിതരണത്തില്‍ ഉയര്‍ന്ന പരാതിയാണ്. ഭക്ഷണം എത്തിക്കുമെന്ന പറഞ്ഞ സന്നദ്ധസംഘടന കബളിപ്പിച്ചതാണ് പ്രശ്നമായത്. ഇതോടെ ക്യാംപുകളില്‍ ഇനിമുതല്‍ ഭക്ഷണം പാകം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അര്‍ഹരായവര്‍ മാത്രമാണ് ഗുണഭോക്താക്കളെന്ന് ഉറപ്പുവരുത്തും. ഇതിനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുംഗോഡൗണുകളില്‍ നിന്നെത്തുന്ന ഭക്ഷണസാധനങ്ങള്‍ കൃത്യമായി മറ്റു ക്യാംപകളില്‍ എത്തുന്നുവെന്ന ഉറപ്പുവരു്തും. ഭക്ഷണസാധനങ്ങളുംടെ അഭാവവും ഹെലികോപ്റ്ററുകവില്‍ കൊണ്ടുപോകുന്നതിനുള്ള ചാക്കുകളുടെ ക്ഷാമവും പരിഹരിക്കും.