ഏപ്രിൽ ഒന്ന് മുതൽ ഒമാനിൽ കർശന നിയന്ത്രണം. പട്ടാളവും മറ്റ് സുരക്ഷാ വിഭാഗങ്ങളും രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകും. നിർദേശങ്ങൾ ഇങ്ങനെ:
- രാജ്യത്തെ സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുക. അവശ്യ ജീവനക്കാർ മാത്രം ഹാജരായാൽ മതിയാകും.
- ഓഫീസ് പ്രവർത്തനങ്ങൾ വകുപ്പ് തലവന്മാർ ഉറപ്പാക്കണം. വൈറസ് ബാധ പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരിക്കണം.
- പൊതുതാല്പര്യത്തിന് ആവശ്യമായ ജോലിക്ക് ഏത് ജീവനക്കാരെയും ഏത് ജോലിയും ചെയ്യാൻ വിളിക്കാം.
സ്വദേശി പൗരന്മാരും, രാജ്യത്ത് സ്ഥിരതാമസക്കാരുമായ വിദേശികളും സുരക്ഷാ വിഭാഗങ്ങളുടെ മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ഒമാൻ സുപ്രിം കമ്മിറ്റി ആവശ്യപ്പെട്ടു.