യോഗ പരിശീലിക്കുന്നതിലൂടെ ദൈവാനുഭവം സാധ്യമല്ലെന്നു സീറോ മലബാര്‍ സഭ. യോഗ ഒരു ശരീരികഭ്യാസമാണെന്നും ഇത് ഏകാഗ്രതയ്ക്കും ധ്യാനത്തിനും ഉപകരിക്കുന്ന ഒരുപാധിയായി മാത്രമേ വിശ്വാസികള്‍ പരിഗണിക്കാവൂയെന്നും സഭ നിലപാട് വ്യക്തമാക്കി. നരേന്ദ്രമോഡിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് ഭാരതീയ സംസ്‌കാരത്തിലെ യോഗ എന്ന ആത്മീയ മാര്‍ഗത്തില്‍ സഭ എപ്രകാരം പങ്കുചേരണമെന്ന ചോദ്യം ഉയര്‍ന്നത്. യോഗ ആത്മീയ ഉപാധിയായി സ്വീകരിക്കരുതെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. ഏകദൈവത്തിലാണ് കത്തോലിക്കാസഭ വിശ്വസിക്കുന്നത്. ഒരു പ്രത്യേക ശാരീരികാവസ്ഥയില്‍ പ്രാപിക്കാവുന്ന ഒന്നല്ല ദൈവമെന്നും അതിനാല്‍ സഭേതര നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളേയും പ്രോത്സാഹിപ്പിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരിയില്‍ നടന്ന സഭാ സിനഡിലെ തീരുമാനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുറിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com