ഉപ്പും മുളക് സീരിയയിലെ നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലുകൾ വിവാദമാകുന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി ചാനല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിഷ സാരംഗ് നീലുവായി ഉപ്പം മുളകില്‍ തുടരുമെന്നും മറിച്ചുണ്ടായ പ്രചരണങ്ങള്‍ സത്യമല്ലെന്നും ചാനലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു. നടിയുമായി ചാനല്‍ മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയെന്നും ഉടന്‍ തന്നെ പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഉപ്പും മുളകിലും നിന്ന് തന്നെ കാരണമില്ലാതെ പുറത്താക്കിയെന്ന വെളിപ്പെടുത്തലിനൊപ്പം പരമ്പരയുടെ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി നിഷ സാരംഗ് രംഗത്തെത്തിയിരുന്നു. പരമ്പരയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍ മാനസികമായി തന്നെ പീഡിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് ഒരു ചാനല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല”
പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്.